നടിയെ ആക്രമിച്ച കേസ്; ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി
നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി. ഹർജിയിൽ ജനുവരി 4 ന് വിധി പറയും. വിചാരണയ്ക്ക്മു ന്നോടിയായുള്ള പ്രാരംഭ വാദത്തിനു ശേഷമാണ് കേസിലെ എട്ടാം പ്രതി ദിലീപ് വിടുതൽ ഹർജി നൽകിയത്. ഇരയ്‌ക്കെക്കിരെ ആരോപണങ്ങൾ ഉന്നയിച്ചാണ് ഹർജി സമർപ്പിച്ചത്.
തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്നായിരുന്നു ദിലീപിന്റെ പ്രധാന വാദം. ദിലീപിന്റെ ക്വട്ടേഷൻ പ്രകാരം മുഖ്യപ്രതി പൾസർ സുനി പകർത്തിയതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് ദിലീപിന്റെ അഭിഭാഷകൻ സമർപ്പിച്ച ചോദ്യാവലി കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. കൊച്ചിയിലെ പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് വാദം നടന്നത്. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന വാദങ്ങൾ പരസ്യപ്പെടുത്തരുതെന്ന് കോടതി നിർദേശിച്ചു. കേന്ദ്ര ഫൊറൻസിക് ലാബിൽ ദൃശ്യങ്ങൾ പരിശോധിച്ചശേഷമാകും നാലിന് ദിലീപ് സമർപ്പിച്ച ഹർജിയിൽ വിധി പറയുക. ഇതിനായി ചോദ്യാവലി സംസ്ഥാന ഫൊറൻസിക് ലാബിന് കൈമാറിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here