Advertisement

രാജസ്ഥാനിലെ കോട്ടെയില്‍ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 106 ആയി

January 4, 2020
0 minutes Read

രാജസ്ഥാനിലെ കോട്ടെയിലെ ജെകെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെയും നവജാത ശിശുക്കളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 35 ദിവസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 106 കവിഞ്ഞു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി.

ആരോഗ്യവകുപ്പിനും ആശുപത്രിക്കും വീഴ്ച സംഭവിച്ചിട്ടില്ലെന്ന ന്യായമാണ് ഇപ്പോഴും കോണ്‍ഗ്രസ് സര്‍ക്കാരിനുള്ളത്. കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ ആരോഗ്യ രംഗം മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും അതാണ് ഇത്രയും മരണസംഖ്യ ഉയരാന്‍ കാരണമായതെന്നുമാണ് ആരോഗ്യ മന്ത്രി രഘുശര്‍മ പറഞ്ഞത്. കുട്ടികളുടെ മരണത്തില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആരോഗ്യ മന്ത്രാലയം നിയോഗിച്ച ഉന്നത സമിതിയുടെ പരിശോധന ആശുപത്രിയില്‍ തുടരുകയാണ്. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ബിജെപി എംപിമാരുടെ സംഘം മുഖ്യമന്ത്രി അശോക് ഗെഹലോട്ട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം ശിശുമരണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞുവെന്നാണ് ഗെഹലോട്ടിന്റെ വാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top