ട്വന്റിഫോര്‍ വാര്‍ത്ത തുണയായി; തണല്‍ ഗ്രാമത്തില്‍ വെള്ളവും വൈദ്യുതിയുമെത്തി

പ്രളയബാധിതരെ പുനരധിവസിപ്പിച്ചിരുന്ന വയനാട് പനമരത്തെ തണല്‍ ഗ്രാമത്തില്‍ വെളളവും വൈദ്യുതിയുമെത്തി. ട്വന്റിഫോര്‍ വാര്‍ത്തയെതുടര്‍ന്നാണ് അധികൃതരുടെ അടിയന്തര ഇടപ്പെടല്‍.
തണല്‍ഗ്രാമത്തിലേക്ക് നല്‍കിയ പൊതുവൈദ്യുതി കണക്ഷനിലെ ഭീമമായ ബില്‍ അടക്കാനാകാതെ പ്രതിസന്ധിയിലായ കുടുംബങ്ങള്‍ ആറ് ദിവസത്തോളമാണ് വെളളവും വൈദ്യുതിയുമില്ലാതെ ദുരിതമനുഭവിച്ചത്. ട്വന്റിഫോര്‍ വാര്‍ത്തയെതുടര്‍ന്ന് ജില്ല കളക്ടര്‍ ഇടപെട്ടാണ് നടപടികള്‍ വേഗത്തിലാക്കിയത്.
തണല്‍ഗ്രാമത്തിന്റെ പണി നടക്കുന്ന സമയത്ത് സ്ഥാപിച്ച താത്ക്കാലിക കണക്ഷനില്‍ നിന്നാണ് നിര്‍മാണം പൂര്‍ത്തിയായ ശേഷവും തണല്‍ ഗ്രാമത്തിലെ 20 കുടുംബങ്ങള്‍ക്കും വൈദ്യുതി നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം ഇതില്‍ വന്ന ഭീമമായ വൈദ്യുതി ബില്‍ അടക്കാനാകാതെ കണക്ഷന്‍ വിച്ഛേദിച്ചതോടെ ആറ് ദിവസത്തോളമായ് വെളളവും വൈദ്യുതിയും ഉപയോഗിക്കാനാകാതെ വലിയ പ്രതിസന്ധിയിലായിരുന്നു ഇവിടുത്തെ കുടുംബങ്ങള്‍. തണല്‍ ഗ്രാമത്തിലെ കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് ട്വന്റി ഫോര്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ നടപടിയുമായി ജില്ല ഭരണകൂടം രംഗത്തെത്തുകയായിരുന്നു. കളക്ടര്‍ ഡോ അദീല അബ്ദുളള നിര്‍േദശം നല്‍കിയതനുസരിച്ച് പഞ്ചായത്ത് അതികൃതര്‍ നേരിട്ടെത്തി തണല്‍ ഗ്രാമത്തിലെ വൈദ്യുതി പുനസ്ഥാപിച്ചു. ഓരോ കുടുംബങ്ങള്‍ക്കും പ്രത്യേകം കണക്ഷന്‍ നല്‍കുന്ന നടപടിയും വേഗത്തിലാക്കും.ഇതോടെ ഒരാഴ്ചയോളം നീണ്ട അനിശ്ചിതത്വത്തിന് പരിഹാരമായതിന്റെ സന്തോഷത്തിലാണ് തണല്‍ഗ്രാമത്തിലെ കുടുംബങ്ങള്‍.
Story Highlights- Water, electricity, village of Thanal, flood-affected village
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here