കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ വാഹന അപകടം : അഞ്ച് മരണം
കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ വ്യത്യസ്ത വാഹന അപകടങ്ങളിലായി അഞ്ച് പേര്‍ മരിച്ചു. വടകരയില്‍ കാറും ലോറിയും കൂട്ടിയിച്ചും, കാസര്‍ഗോഡ് കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. വടകരയിലെ അപകടത്തില്‍ മരിച്ച തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളുടെ മൃതദേഹങ്ങള്‍ വടകരയിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വടകരയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത് .നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിക്കുകയായിരുന്നു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ പത്മനാഭന്‍ നമ്പൂതിരി, അനിത, ശ്രാവണ്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ കാറിലെ ഡ്രൈവര്‍ ശ്രേയസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പെളിച്ചാണ് മൃതദേഹങ്ങള്‍ പുറത്ത് എടുത്തത്.
അതേസമയം, കാസര്‍ഗോഡ് കാറഡുക്കയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ മുള്ളേരിയയിലെ ഗോവിന്ദരാജും ഭാര്യ പ്രമീളയുമാണ് മരിച്ചത്. ബംഗളൂരുവില്‍ നിന്ന് കാസര്‍ഗോഡെയ്ക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരും അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബൈക്കിന്റെ മുന്‍ ചക്രം വേര്‍പെട്ട നിലയിലാണ്. കാറിനടിയില്‍ പൂര്‍ണമായും കുടുങ്ങിയ ബൈക്കിനെ മീറ്ററുകളോളം വലിച്ചുകൊണ്ടു പോയ ശേഷം ഇലക്ട്രിക് പോസ്റ്റുകളില്‍ ഇടിച്ചാണ് കാര്‍ നിന്നത്.
Story Highlights- Five killed in road accident, Kozhikode and Kasargod districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here