എടരിക്കോട് സ്പിന്നിംഗ് മില്‍ തിരിച്ചുവരവിന്റെ പാതയില്‍ : ഇ പി ജയരാജന്‍
നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എടരിക്കോട് സ്പിന്നിംഗ് മില്ലിന് ഇത്തവണ ഒരുകോടി 30 ലക്ഷത്തിന്റെ വിറ്റുവരവ്. പതിറ്റാണ്ടുകളായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം അതിഗംഭീര തിരിച്ചുവരവാണ് നടത്തുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഉത്പാദനത്തിലുണ്ടായ വലിയ വര്‍ധനവാണ് വിറ്റുവരവ് കൂടാന്‍ കാരണം. സ്ഥാപനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും പുതിയ തൊഴിലാളികളെ നിയമിച്ചതും സ്ഥാപനത്തിന്‍ന്റെ വളര്‍ച്ചയ്ക്ക് സഹായിച്ചെന്നും മന്ത്രി പറഞ്ഞു. മില്ലിന്റെ ആധുനികവത്കരണത്തിനായി സര്‍ക്കാര്‍ 5.41 കോടി രൂപ അനുവദിച്ചിരുന്നു. 25,000 സ്പിന്‍ഡില്‍ കപ്പാസിറ്റിയോടുകൂടി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഏക സ്പിന്നിംഗ് മില്ലാണ് എടരിക്കോട് സ്പിന്നിംഗ് മില്‍. മില്ലില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ഈ വര്‍ഷം മുതല്‍ ഖാദി ബോര്‍ഡിന് കീഴിലുള്ള നെയ്ത്തുകേന്ദ്രങ്ങള്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും മന്ത്രി
പറഞ്ഞു.
Story Highlights- Edirikode spinning mill ; EP Jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here