ആലുവയിൽ ‘ഹരിത ശിവരാത്രി’; പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഒഴിവാക്കും

കഴിഞ്ഞ രണ്ട് വർഷത്തെപ്പോലെ ഇപ്രാവശ്യവും ആലുവയിലെ ശിവരാത്രിയിൽ ഹരിതചട്ടങ്ങൾ കൃത്യമായി പാലിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ‘ഹരിത ശിവരാത്രി’യായി പ്രഖ്യാപിച്ചിരിക്കുന്നത് കൂടാതെ പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഒഴിവാക്കും.
ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ദേവസ്വം ബോർഡ് ചെയർമാൻ എൻ വാസുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ആലുവാ ശിവക്ഷേത്രത്തിനും പെരിയാറിനും ബാരിക്കേഡ്, 20 ബയോ ടോയിലറ്റുകൾ, ആറ് ചുക്കുവെള്ള കൗണ്ടർ, വേസ്റ്റ് ബിന്നുകൾ എന്നിവ സ്ഥാപിക്കും.
താത്കാലിക സ്റ്റേഷൻ ആൽത്തറ ഇറങ്ങി വരുന്ന ഭാഗത്തേക്ക് മാറ്റണമെന്നാണ് പൊലീസിന്റെ ആവശ്യം. ബലിതർപണത്തിന് ഒരാളിൽ നിന്ന് 75 രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ല. ബലിത്തറകളിൽ പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കണമെന്ന് ലേലത്തിൽ പങ്കെടുക്കുന്നവരോട് നിർദേശിക്കും. പ്ലാസ്റ്റിക് ഉപയോഗിക്കുന്നവരുടെ ബലിത്തറകൾ നീക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു.
aluva shiva temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here