Advertisement

അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലെ ആദ്യ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഓസീസ് താരം

January 28, 2020
Google News 1 minute Read

അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലെ ആദ്യ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഓസീസ് താരം ലിയാം സ്കോട്ട്. കോറി കെല്ലിക്കു പകരമാണ് ലിയാം സ്കോട്ട് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ടീമിലെത്തിയത്. ഇന്ത്യൻ ഇന്നിംഗ്സിൻ്റെ 49ആം ഓവറിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് കോറി കെല്ലിക്ക് പരുക്കേറ്റത്.

49ആം ഓവറിലെ അഞ്ചാം പന്തിലാണ് കെല്ലിക്ക് പരുക്കേറ്റത്. ഇന്ത്യൻ താരം അഥർവ അങ്കോലേക്കർ ലോംഗ് ഓഫിലേക്ക് ഉയർത്തിയടിച്ച പന്ത് കൈപ്പിടിയിലൊതുക്കാൻ ഡൈവ് ചെയ്യുന്നതിനിടെ കെല്ലിയുടെ കൈ ശക്തമായി നിലത്തിടിച്ചു. വേദനക്കിടയിലും പന്ത് ഫീൽഡ് ചെയ്ത കെല്ലി പുറത്തായെന്ന് പിന്നീടാണ് അറിയിപ്പു ലഭിച്ചത്. ഇതോടൊപ്പമാണ് ലിയാം സ്കോട്ട് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്. ഓസ്ട്രേലിയക്കായി 10 ഓവർ എറിഞ്ഞ കെല്ലി 45 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഏഴാം നമ്പരിലാണ് ലിയാം സ്കോട്ട് ക്രീസിലെത്തിയത്.

മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ പൊരുതുകയാണ്. ഇന്ത്യയുടെ 233 റൺസ് പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയക്ക് 17 റൺസ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായി. നാലു വിക്കറ്റ് വീഴ്ത്തിയ കാർത്തിക് ത്യാഗി ആണ് ഓസീസിനെ തകർത്തത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 24 ഓവറിൽ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 80 റൺസെടുത്തിട്ടുണ്ട്. സാം ഫാനിംഗ് (31), ലിയാം സ്കോട്ട് (4) എന്നിവർ ക്രീസിൽ തുടരുന്നു.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് നേടിയത്. ഒരു ഘട്ടത്തിൽ 6 വിക്കറ്റിനു 144 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഏഴാം വിക്കറ്റിൽ രവി ബിഷ്ണോയും അഥർവ അങ്കോലേക്കറും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. 62 റൺസെടുത്ത യശസ്വി ജെയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അങ്കോലേക്കർ 55 റൺസെടുത്ത് പുറത്താവാതെ നിന്നു. ഓസ്ട്രേലിയക്കായി ടോഡ് മർഫി, കോറി കെല്ലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights: India, Australia, U-19 World Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here