ആയുര്‍വേദ രംഗത്തെ സഹകരണം: ജപ്പാന്‍ ഷിമാനെ യൂണിവേഴ്‌സിറ്റി പ്രതിനിധികളുമായി ചര്‍ച്ച നടത്തി

ആയുര്‍വേദ രംഗത്ത് കേരളവുമായി സഹകരണം ഉറപ്പാക്കാന്‍ ജപ്പാന്‍ ഷിമാനെ യൂണിവേഴ്‌സിറ്റി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ആയുര്‍വേദ ഗവേഷണ രംഗത്തും ആരോഗ്യ സേവന രംഗത്തും സഹകരിക്കാനായാണ് ചര്‍ച്ചകള്‍ നടത്തിയതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
ഷിമാനെ യൂണിവേഴ്‌സിറ്റിയില്‍ ആയുര്‍വേദ ചെയര്‍ രൂപീകരിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. മുഖ്യമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സംഘം കേരളത്തിലെത്തിയത്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിന്റെ ആയുര്‍വേദത്തെ അടുത്തറിയാന്‍ കൂടിയാണ് സംഘത്തിന്റെ സന്ദര്‍ശനം. കേരളത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ച് കൂടുതല്‍ പഠനം നടത്തുന്നതിന് യൂണിവേഴ്‌സിറ്റി താത്പര്യം പ്രകടിപ്പിച്ചു. കേരളത്തിന്റേയും ജപ്പാന്റേയും കാലവസ്ഥകള്‍ തമ്മില്‍ സാമ്യമുള്ളതിനാല്‍ കേരളത്തിലെ ആയുര്‍വേദ ചികിത്സാരീതി പലതും ജപ്പാനിലും പ്രായോഗികമാണ്.
കേരളം വിജയകരമായി നടപ്പിലാക്കിയ ആയുര്‍വേദത്തിലൂന്നിയ വാര്‍ധക്യകാല ആരോഗ്യ പരിചരണത്തെ കുറിച്ചും പ്രസവ ചികിത്സകളെപ്പറ്റിയും കൂടുതല്‍ അറിയാനും ന്യൂട്രാസ്യൂട്ടിക്കല്‍സ് ഫംഗ്ഷണല്‍ ഫുഡ്, ആയുര്‍വേദ സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങള്‍ എന്നിവയില്‍ ഗവേഷണം നടത്തുന്നതിനും പ്രതിനിധികള്‍ താത്പര്യം പ്രകടിപ്പിച്ചു.
Story Highlights: k k shailaja,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here