ദുരിതാശ്വാസ ഫണ്ടിന് വേണ്ടിയെന്ന് പറഞ്ഞതിനാലാണ് സ്റ്റേഡിയം സൗജന്യമായി നല്‍കിയത്: റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താനെന്ന് പറഞ്ഞതിനാലാണ് കരുണാ മ്യൂസിക് നൈറ്റിന് സ്റ്റേഡിയം സൗജന്യമായി നല്‍കിയതെന്ന് റീജണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി നവാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിന് എന്നാവശ്യപ്പെട്ടാണ് കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയം ലഭിക്കാന്‍ കത്ത് നല്‍കിയത്. സ്റ്റേഡിയം സൗജന്യമായി ആവശ്യപ്പെട്ട് നാല് തവണ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ കത്ത് നല്‍കിയിരുന്നുവെന്നും റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി ട്വന്റിഫോറിനോട് പറഞ്ഞു.
പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ലഭിക്കുമോ എന്ന സംശയം ആദ്യമേ ഉണ്ടായിരുന്നു. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയോ എന്ന് അന്വേഷിച്ച് ജനുവരി മൂന്നിന് ബിജിപാലിന് കത്ത് നല്‍കിയിരുന്നു. അതിന് മറുപടി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More: കരുണ മ്യൂസിക് നൈറ്റ് വിവാദം; ബിജിപാലിന് എറണാകുളം ജില്ലാ കളക്ടർ നോട്ടിസ് അയച്ചു
അതേസമയം, കരുണ മ്യൂസിക് നൈറ്റ് വിവാദത്തില്‍ സംഗീത സംവിധായകന്‍ ബിജിപാലിന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് നോട്ടിസ് അയച്ചു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ രക്ഷാധികാരിയായി തന്റെ പേര് ഉപയോഗിച്ചത് അനുമതി കൂടാതെയെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ നോട്ടിസ് നല്‍കിയത്. നിയമവിരുദ്ധമായി തന്റെ പേര് ഉപയോഗിക്കരുതെന്നും ഇത്തരം പ്രവണതകളെ നിയമപരമായി തന്നെ നേരിടുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
Read More: കരുണാ മ്യൂസിക് നൈറ്റ്; വിവാദങ്ങള്‍ ഉണ്ടായതില്‍ ദുഃഖമുണ്ട്: സയനോര
കരുണ മ്യൂസിക്കല്‍ നൈറ്റുമായി ബന്ധപ്പെട്ട് ആറ് ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ സംഘാടകര്‍ക്ക് പിരിഞ്ഞു കിട്ടിയിരുന്നു. എന്നാല്‍, തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചിരുന്നില്ല. സംഭവത്തില്‍ പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍, തങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ പരിപാടിയായിരുന്നെന്നും തങ്ങളുടെ കൈയിലെ പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തതെന്നുമുള്ള വാദവുമായി ബിജിപാല്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു.
Story Highlights: Karuna Music Night, asiq abu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here