അരൂജാ സ്‌കൂൾ വിഷയം: അംഗീകാരമില്ലാത്ത സ്‌കൂളുകൾക്കെതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടെന്ന് സിബിഎസ്ഇയോട് ഹൈക്കോടതി
കൊച്ചി തോപ്പുംപടി അരൂജാ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷാ എഴുതാനാകാതെ പോയ സംഭവത്തിൽ സിബിഎസ്ഇയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അംഗീകാരമില്ലാത്ത സ്‌കൂളുകൾക്ക് എതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. നിങ്ങളുടെ മൗനം ലാഭക്കൊതിയന്മാർ മുതലെടുക്കുന്നുവെന്നും സിബിഎസ്ഇക്കെതിരെ കോടതി തുറന്നടിച്ചു.
സിബിഎസ്ഇക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. അംഗീകാരമില്ലാത്ത സ്‌കൂളുകൾ കുട്ടികളെ ചൂഷണം ചെയ്യുകയാണ്. രാജ്യത്ത് നിങ്ങൾക്കുള്ള ബ്രാൻഡ് വാല്യൂ അറിയില്ലേയെന്ന് സിബിഎസ്ഇ മേഖല ഡയറക്ടറോട് കോടതി ആരാഞ്ഞു.വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു.
അഫിലിയേഷൻ ഇല്ലാത്തതിനെത്തുടർന്ന് തോപ്പുംപടി അരൂജാസ് സ്‌കൂളിലെ 29 വിദ്യാർത്ഥികൾക്കാണ് ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ പോയത്. ഇതേ തുടർന്ന് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സ്‌കൂൾ മാനേജ്‌മെൻ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കേസെടുത്ത പൊലീസ് മാനേജരടക്കമുളളവരെ അറസ്റ്റ് ചെയ്തിരുന്നു.
Story Highlights- CBSE, Board Exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here