മധ്യപ്രദേശ് കോൺഗ്രസ് പ്രതിസന്ധി; ജ്യോതിരാദിത്യ സിന്ധ്യയെ ക്ഷണിച്ച് ബിജെപി

കോൺഗ്രസിൽ വിമത നീക്കം നടക്കുന്നതിനിടെ ജ്യോതിരാദിത്യ സിന്ധ്യയെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി. നീക്കം നിയമസഭാകക്ഷി യോഗം ചേരാനിരിക്കെയാണ്. ബിജെപി ജ്യോതിരാദിത്യ സിന്ധ്യയെ ക്ഷണിച്ചത് സമൂഹ മാധ്യമത്തിലൂടെയാണ്.
Read Also: മധ്യപ്രദേശിൽ വിമതർക്ക് മന്ത്രി സ്ഥാനം നൽകി ഭരണം നിലനിർത്താൻ കോൺഗ്രസ് ശ്രമം
അതേസമയം, വിമതർക്ക് മന്ത്രി സ്ഥാനം നൽകി മന്ത്രിസഭ നിലനിർത്താൻ മധ്യപ്രദേശിൽ കോൺഗ്രസ് ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി 20 മന്ത്രിമാർ മുഖ്യമന്ത്രി കമൽനാഥിന് രാജി സമർപ്പിച്ചു. ആറ് മന്ത്രിമാർ ഉൾപ്പെടെ 18 എംഎൽഎമാർ ഇപ്പോഴും ബംഗളൂരുവിലെ റിസോർട്ടിൽ തുടരുകയാണ്. വിമതരുടെ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ അനുനയിപ്പിക്കാൻ എന്നാൽ ഇതുവരെയും പാർട്ടി ദേശീയ നേതൃത്വത്തിന് സാധിച്ചിട്ടില്ല.
മന്ത്രിമാർ അടക്കമുള്ള 18 എംഎൽഎമാർ ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി തലസ്ഥാനമായ ഭോപ്പാലിലേക്ക് ഡൽഹിയിൽ നിന്ന് മടങ്ങി എത്തി. തുടർന്ന് രാത്രിയോടെ ആയിരുന്നു കാബിനെറ്റ് യോഗം. നിലവിലുള്ള പ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങളാണ് യോഗം ചർച്ച ചെയ്തത്. തുടർന്നായിരുന്നു കമൽനാഥ് വിഭാഗം മന്ത്രിമാരുടെ രാജി തീരുമാനം. ആഭ്യന്തരമന്ത്രി ബാലാ ബച്ചൻ, ധനമന്ത്രി തരുൺ ഭാനൂട്ട്, നിയമ മന്ത്രി പി സി ശർമ്മ മുതലായവരാണ് രാജിവച്ചവരിൽ പ്രമുഖർ. വിമതരെ ഉൾപ്പെടുത്തി പുനഃസംഘടന നടത്തി മന്ത്രി സഭ നിലനിർത്താനാണ് കമൽനാഥിന്റെ ശ്രമം.
madhyapradesh, jyothiradithya scindia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here