അഡ്നന് അല്‍ സുര്‍ഫി ഇറാഖിന്റെ നിയുക്ത പ്രധാനമന്ത്രി
ഇറാഖിന്റെ നിയുക്ത പ്രധാനമന്ത്രിയായി അഡ്നന് അല്‍ സുര്ഫിയെ പ്രസിഡന്റ് ബര്‍ഹാം സാലിഹ് നിയമിച്ചു. മാസങ്ങളായി നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. അന്പത്തിനാലുകാരനായ അഡ്നന് അല്‍ സുര്‍ഫി നജാഫിലെ മുന്‍ ഗവര്‍ണറാണ്. താത്കാലിക പ്രധാനമന്ത്രി അദേല്‍ അബ്ദുള്‍ മഹ്ദിക്ക് പകരമായാണ് സുര്‍ഫി നിയമിതനായിരിക്കുന്നത്. രാജ്യത്ത് ഉയര്‍ന്നുവന്ന കടുത്ത പ്രക്ഷോഭത്തെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് മഹ്ദി രാജിവച്ചത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്നും രാജ്യത്തെ പൗരന്മാര്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചെന്നും ആരോപിച്ചാണ് പ്രക്ഷോഭമുണ്ടായത്.
മന്ത്രിസഭ രൂപീകരിക്കാന്‍ അഡ്നന് അല്‍ സുര്ഫിക്ക് 30 ദിവസത്തെ സാവകാശം ലഭിക്കും. മന്ത്രിസഭ രൂപീകരിച്ച ശേഷം പാര്‍ലമെന്റില്‍ വിശ്വാസ വോട്ട് തേടണം. നിയുക്ത പ്രധാനമന്ത്രിയായി നിയമിതനായ മുഹമ്മദ് അല്ലാവി രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്ന്നാണ് അഡ്നന് അല്‍ സുര്ഫിയെ നിയുക്ത പ്രധാനമന്ത്രിയായി പ്രസിഡന്റ് ബര്‍ഹാം സാലിഹ് നിയമിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here