സ്ഥാപനത്തിന് ലൈസൻസില്ല; അഞ്ച് രോഗികളെ കിടത്തി ചികിത്സിച്ചു: വ്യാജ വൈദ്യൻ മോഹനന്‍ നായർ അറസ്റ്റില്‍
വ്യാജ വൈദ്യൻ മോഹനന്‍ നായർ അറസ്റ്റില്‍. തൃശ്ശൂര്‍ പട്ടിക്കാടുള്ള ചികിത്സാ കേന്ദ്രത്തിൽ നിന്നുമാണ് ഇയാളെ പിച്ചീ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്.
കൊവിഡ് 19 നടക്കം മോഹനന്‍ നായർ ചികിത്സ നല്‍കുന്നുവെന്ന രഹസ്യ വിവരത്ത തുടര്‍ന്നാണ് പട്ടിക്കാടുള്ള രായിരത്ത് ഹെറിറ്റേജില്‍ ആരോഗ്യവകുപ്പും പൊലീസും പരിശോധന നടത്തിയത്. രാവിലെ മുതല്‍ ആരംഭിച്ച പരിശോധന വൈകീട്ടുവരെ നീണ്ടു. ഇതിന് പിന്നാലെയാണ് വ്യാജ ചികിത്സ നടത്തിയതിന് മോഹനന്‍ നായരെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന് ലൈസന്‍സില്ലെന്നും അഞ്ച് രോഗികളെ കിടത്തി ചികിത്സിച്ചിരുന്നതായും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് രോഗികളെ ചികിത്സിച്ചിരുന്നത് മോഹനന്‍ നായരാണ്.
ആരോഗ്യ വകുപ്പിന്റെ പരിശോധനക്ക് പിന്നാലെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളാണ് ചികിത്സ കേന്ദ്രത്തിൽ നടക്കുന്നതെന്ന് കണ്ടെത്തി. ജില്ലാ മെഡിക്കൽ ഓഫിസർ പൊലീസിന് റിപ്പോർട്ട് കൈമാറുകയും ചെയ്തു തുടർന്നു വഞ്ചന ആൾമാറാട്ടം തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പീച്ചി പൊലീസ് കേസെടുത്തത്.
നേരത്തെ ചികിത്സാ പിഴവ് മൂലം ഒന്നര വയസുകാരി മരിച്ചെന്ന പരാതിയിൽ മോഹനൻ നായരെ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം പൊലീസാണ് മോഹനൻ വൈദ്യരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് മോഹനൻ നായർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. വയനാട് സ്വദേശിയുടെ പരാതിയിൽ കായംകുളം പൊലീസ് മോഹനൻ നായർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നിന്ന് മൂൻകൂർ ജാമ്യം നൽകിയിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.
Story Highlights: Mohanan nair arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here