രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 250 ആയി

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 250 ആയി. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 53 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളില്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിമാരുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി.
ശക്തമായ നിയന്ത്രണങ്ങള്‍ക്കിടയിലും രാജ്യത്ത് പോസിറ്റീവ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണ്. തെലുങ്കാന, ഗുജറാത്ത് പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇന്നും പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ചയിലെ ജനകീയ കര്‍ഫ്യൂവുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി മെച്ചപ്പെടുത്തണമെന്നും മോദി വിഡിയോ കോണ്‍ഫറന്‍സില്‍ നിര്‍ദേശിച്ചു. രാജസ്ഥാനില്‍ ഇറ്റാലിയന്‍ പൗരന്‍ മരിച്ചത് കൊവിഡ് 19 ബാധിച്ചല്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനികാ കപൂറിനൊപ്പം ഇടപഴകിയ എംപി ദുഷ്യന്ത് സിംഗ്, ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിംഗ്, നേതാക്കളായ വസുന്ധര രാജെ, ഭൂപീന്ദ്ര ഹൂഡ തുടങ്ങിയവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.
കനിക പങ്കെടുത്ത പാര്‍ട്ടി നടന്ന ലക്നൗവിലെ താജ് ഹോട്ടല്‍ അടച്ചു. 1,000 പേരെ നിരീക്ഷിക്കാന്‍ കഴിയുന്ന കേന്ദ്രങ്ങള്‍ കൂടി സൈന്യം സജ്ജമാക്കി. കൊവിഡ് 19 സമ്പത്ത് ഘടനയ്ക്ക് ഏല്‍പ്പിച്ച ആഘാതം ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here