പോത്തൻകോട് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി: കടകംപള്ളി സുരേന്ദ്രൻ
കൊവിഡ് 19 ബാധിച്ച് ഒരാൾ മരണപ്പെട്ടതിനെ തുടർന്ന് പൂർണമായ അടച്ചിടൽ പ്രഖ്യാപിച്ച പോത്തൻകോട് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തച്ചപ്പള്ളി എല്പി സ്കൂൾ കേന്ദ്രീകരിച്ച് സ്വാബ് ടെസ്റ്റിനു വേണ്ടിയുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. സംശയമുള്ള 35 ആളുകളുടെ സ്രവം പരിശോധനക്കായി എടുത്തിട്ടുണ്ട്. മരണപ്പെട്ട ആളുമായി ബന്ധപ്പെടാൻ ഇടയുള്ള എലാവരുടെയും സ്വാബ് ടെസ്റ്റ് നടത്താനായി തച്ചപ്പള്ളിയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇപ്പോൾ 9 പേർ ചികിത്സയിലാണ്. രണ്ട് പേർ എസ്ഇടി ആശുപത്രിയിലാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച മണക്കാട് സ്വദേശിയുടെ സുഹൃത്തിനെ ഹൈസ് ക്വാറൻ്റീലിലാക്കി. ഷാർജയിൽ നിന്ന് ഒരുമിച്ചെത്തിയ ഏഴ് പേരെയും തിരിച്ചറിഞ്ഞ് ഹൗസ് ക്വാറൻ്റീനിലാക്കി. ഇവരുടെ സ്വാബ് ടെസ്റ്റിനുള്ള നടപടികൾ സ്വീകരിച്ചു എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് കൊവിഡ് ബാധിച്ച് മരിക്കുന്നത്. ഇതിന് പിന്നാലെ പൊത്തൻകോട്ട് മൂന്നാഴ്ചത്തേക്ക് സമ്പൂർണ അടച്ചിലിന് നിർദേശിക്കുകയായിരുന്നു. പ്രദേശത്തുള്ള എല്ലാവരും നിരീക്ഷണത്തിൽ പോകാനും നിർദേശമുണ്ടായിരുന്നു. അബ്ദുൽ അസീസിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൽ സാധിക്കാതിരുന്നതിന്റെ പശ്ചാത്തലത്തിലാണ് മുൻകരുതലിന്റെ ഭാഗമായി എല്ലാവരോടും നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദേശിച്ചത്.
Story Highlights: kadakampally surendran pothencode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here