ഉത്രാ വധക്കേസ്; പ്രതികളുടെ തെളിവെടുപ്പ് തുടരും
ഉത്രാ വധക്കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയ പശ്ചാത്തലത്തിൽ അന്വേഷണ സംഘം തെളിവെടുപ്പ് തുടരും. അടൂർ പറക്കോട് ഉള്ള വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും പരിശോധന നടത്തിയേക്കും. കൂടുതൽ ശാസ്ത്രീയ തെളിവുകൾ സമാഹരിക്കാൻ വിദഗ്ധരുടെ ഉപദേശം തേടി അന്വേഷണസംഘം.
സമ്പൂർണ ലോക്ക് ഡൗൺ ആയതിനാൽ ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യൽ ഉണ്ടാവില്ല. ഇന്നലെ സൂരജിന്റെ അച്ഛനെ അന്വേഷണസംഘം കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. സൂരജിന്റെ അമ്മയേയും സഹോദരിയെയും ഇതുവരെയും വിശദമായി ചോദ്യം ചെയ്തിട്ടില്ല. ഇരുവരെയും ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി പരമാവധി തെളിവുകൾ സമാഹരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
സൂരജിന്റേയും സുരേഷിന്റെയും കൂടുതൽ സുഹൃത്തുക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. പരമാവധി ശാസ്ത്രീയ തെളിവുകൾ സമാഹരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇതിനായി വിദഗ്ധരുടെ ഉപദേശം തേടിയിട്ടുണ്ട്. അഡ്വക്കേറ്റ് ജി മോഹൻരാജിനെ തന്നെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആക്കാനുള്ള പൊലീസിന്റെ ശ്രമവും തുടരുന്നു. രണ്ടാമത് അനുവദിച്ച കസ്റ്റഡി കാലാവധി ജൂൺ നാലിന് കഴിയുന്ന മുറയ്ക്കു വനംവകുപ്പ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇതിനുശേഷം പൊലീസ് കസ്റ്റഡി നീട്ടാൻ കോടതിയോട് ആവശ്യപ്പെടാൻ സാധ്യതയില്ല.
Story highlight: Uthra murder case; The investigation team will continue the investigation of the accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here