കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം; കൊലപാതകം നടന്നത് ഇങ്ങനെ

കോട്ടയം വേളൂരിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. താഴത്തങ്ങാടി സ്വദേശിയായ മുഹമ്മദ് ബിലാലി(23) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തു നിന്നാണ് ഇയാളെ പിടികൂടിയത്. പുലർച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി കുറ്റം സമ്മതിച്ചു എന്ന് കോട്ടയം എസ്പി ജി ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു.
തെളിവുകൾ വളരെ കുറവായിരുന്നു. പ്രതി ഒരു വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി പല വഴിക്കും പൊലീസ് അന്വേഷണം നടത്തിയിരുന്നു. അങ്ങനെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ മുഖം കാണാൻ സാധിച്ചു. ആവഴിക്ക് അന്വേഷണം നടത്തിയപ്പോൾ മുഖസാദൃശ്യമുള്ള പലരെയും കണ്ടെത്താനായി. അങ്ങനെയാണ് ഇയാളെയും സംശയിക്കുന്നത്. ഇയാൾക്ക് ഇലക്ട്രിക്കൽ, പ്ലംബിംഗ് തുടങ്ങിയവ താത്പര്യമുണ്ടെന്ന് മനസ്സിലായി. തുടർന്ന് എറണാകുളത്തു നിന്ന് ഇയാളെ ചോദ്യം ചെയ്യാനായി കോട്ടയത്ത് എത്തിച്ചു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്ന് രാവിലെ ഒരു മണിക്കാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് എസ്പി പറഞ്ഞു.
കുറ്റകൃത്യം നടക്കുന്നതിൻ്റെ തലേ ദിവസമാണ് ഇയാൾ തൻ്റെ വീട്ടിൽ നിന്നിറങ്ങിയത്. അന്ന് രാത്രി പലയിടത്തും കറങ്ങി നടന്നു. പുലർച്ചയോടെ ഇവരുടെ വീടിനു സമീപം എത്തി. വീട്ടിൽ വെളിച്ചമൊന്നും കാണാത്തതിനെ തുടർന്ന് തിരികെ പോയി. പിന്നീട് തിരികെ വരികയായിരുന്നു. പരിചയമുള്ളതു കൊണ്ട് ഇവർ വാതിൽ തുറന്നതിനെ തുടർന്ന് ഇയാൾ അകത്തുകയറി. ആദ്യം ഇയാൾ ഭർത്താവ് സാലിയെ ആണ് ഉപദ്രവിച്ചത്. ഇത് കണ്ട ഷീബ ഇടപെട്ടു. ഇതോടെ ഇവരുടെ തലയിൽ ടീപോയ് പലതവണ അടിച്ച പ്രതി ഇവരെ കൊലപ്പെടുത്തി. തുടർന്ന് തെളിവ് നശിപ്പിക്കാനായി ഗ്യാസ് സിലിണ്ടർ തുറന്നിട്ടു. കരണ്ട് കമ്പി അവരെ ചുറ്റി കണക്ട് ചെയ്തെങ്കിലും വൈദ്യുതി ഓണാക്കിയില്ല. തുടർന്ന് കിടപ്പുമുറിയിൽ കയറി പണവും ആഭരണങ്ങളും കവർന്നു. ഷീബ ധരിച്ചിരുന്ന ആഭരണങ്ങളും ഇയാൾ കവർന്നു. തുടർന്ന് വീട്ടിൽ നിന്ന് താക്കോലെടുത്ത പ്രതി കാറ് മോഷ്ടിച്ച് കടക്കുകയായിരുന്നു.
മുൻപ് ചെറിയ കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. എട്ടരക്കും ഒൻപതരക്കും ഇടയിലാണ് കൊലപാതകം നടന്നത്. ഏതാണ്ട് ഒരു മണിക്കൂറോളം ഇയാൾ വീട്ടിൽ ചെലവഴിച്ചിരുന്നു.
Story Highlights: kottayam murder culprit confession
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here