Advertisement

സംസ്‌കാരം മലമുകളിലെ സെമിത്തേരിയിൽ തന്നെ; പ്രതിഷേധിച്ചവരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് എംഎൽഎ വികെ പ്രശാന്ത്

June 4, 2020
Google News 1 minute Read
priest burial hill top cemetry says vk prashanth mla

കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്‌കാരം മലമുകളിലെ സെമിത്തേരിയിൽ തന്നെ നടത്തുമെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് വി.കെ.പ്രശാന്ത് എം.എൽ.എയും മേയർ കെ.ശ്രീകുമാറും പറഞ്ഞു. പ്രതിഷേധിച്ചവരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും അവരോട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. വൈദികന്റെ സംസ്‌കാരം കൊവിസ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തും. പ്രതിഷേധക്കാർ ഉന്നയിച്ച കുടിവെള്ളമടക്കമുളള പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നും എംഎൽഎ പറഞ്ഞു. അധികാരികളുടെ ഉറപ്പ് ലഭിച്ചതിനെ തുടർന്ന് സ്ത്രീകൾ പിരിഞ്ഞു പോയി.

മൃതദേഹം കുഴിച്ചിട്ടിട്ട് പോവുന്നത് ശരിയല്ലെന്നും ഇനിയും കൊറോണ വന്ന് മരിക്കുന്ന ആളുകളെ ഇത്തരത്തിൽ കുഴിച്ചിടുമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ വാദം. സഭയുടെ സെമിത്തേരിക്ക് തൊട്ടുതാഴെ കഴിയുന്ന കുടുംബംഗങ്ങളിൽ കൊച്ചു കുട്ടികളും, ക്യാൻസർ രോഗികളുമൊക്കെയുണ്ട്. അതുകൊണ്ട് തന്നെ വൈദികന്റെ മൃതദേഹം ദഹിപ്പിക്കുകയാണ് ഉത്തമമെന്നായിരുന്നു സ്ത്രീകൾ പറഞ്ഞത്.

Read Also:കോഴിക്കോട് കൊവിഡ് രോഗിയുടെ മത്സ്യബൂത്ത് അടിച്ചുതകര്‍ത്തു

ഇന്നലെയും വൈദികന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉണ്ടായിരുന്നു. വട്ടിയൂർക്കാവ് മലമുകൾ ഓർത്തഡോക്‌സ് പളളിയിൽ സംസ്‌കാരത്തിന് നാട്ടുകാർ അനുവദിച്ചില്ല. സെമിത്തേരിയിലെ കുഴി മൂടാനും ശ്രമം നടന്നു. പി.പി.ഇ കിറ്റടക്കം ധരിച്ച് സംസ്‌കാര നടപടികൾക്കെത്തിയ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരെയാണ് നാട്ടുകാർ തടഞ്ഞത്. ഇതിന് പിന്നാലെ സംസ്‌കാരം ഇന്ന് നടത്താൻ തീരുമാനിക്കുകയായിരുന്നു. മതാചാരം ഒഴിവാക്കി മൃതദേഹം ദഹിപ്പിക്കാൻ സമ്മതമാണെന്ന് കുടുംബാംഗങ്ങൾ ഓർത്തഡോക്‌സ് സഭാ ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസിനെ സമ്മതം അറിയിച്ചിരുന്നുവെന്നാണ് സൂചന. എന്നാൽ വൈദികന്റെ സംസ്‌കാരം മതാചാരപ്രകാരം തന്നെ നടത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു സഭ. കൊവിഡ് ബാധിച്ച് മരണപ്പെട്ടാൽ മൂന്ന് ദിവസത്തിനുള്ളിൽ മൃതദേഹം സംസ്‌കരിക്കണമെന്നാണ് പ്രോട്ടോക്കോൾ.

തിങ്കളാഴ്ചയാണ് വൈദികൻ മരണപ്പെടുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വൈദികൻ ഏപ്രിൽ 20 മുതൽ മെയ് 20 വരെ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.തുടർ ചികിത്സയാക്കായി പേരൂർക്കട ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം മെയ് 30 വരെ അവിടെ തുടർന്നു. ഹൃദയമിടിപ്പിലുള്ള വ്യതിയാനം, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് മെയ് 31 ന് വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നതും പുലർച്ചെ മരണപ്പെട്ടതും.

Story Highlights- priest, covid death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here