അങ്കമാലിയിൽ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി
അങ്കമാലിയിൽ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കുട്ടിയുടെ തലച്ചോറിൽ കെട്ടിക്കിടക്കുന്ന രക്തം നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ. കുട്ടിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ഭർത്താവിനെതിരെ ശക്തമായ മൊഴി നൽകിയത് കൊണ്ട് തന്നെ കുട്ടിയുടെ മാതാവിനെതിരെ അന്വേഷണം വേണ്ടെന്ന് പോലീസ് തീരുമാനിച്ചു.
കഴിഞ്ഞ 3 ദിവസമായി അബോധാവസ്ഥയിലായിരുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി കണ്ടതോടെയാണ് അടിയന്തര ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. കുട്ടിയുടെ തലച്ചോറിൽ കെട്ടിക്കിടക്കുന്ന രക്തവും, നീർകെട്ടും ഒഴിവാക്കാനുള്ള ബർ ഹോൾ സർജറിയാണ് നടക്കുന്നത്. കുട്ടി സ്വയം കണ്ണ് തുറക്കാനും, കരയാനുമുള്ള ശ്രമം നടത്തുന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നതായി ഡോക്ടർമാർ വിലയിരുത്തുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശരീരത്തിൽ വേദനിപ്പിച്ചാൽ മാത്രമേ കുട്ടി പ്രതികരിച്ചിരുന്നുള്ളു.
ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യത്തിൽ വലിയ പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടർമാരുടെ കണക്ക് കൂട്ടൽ. അതേ സമയം കുട്ടിയുടെ പിതാവിനെ തൽക്കാലം കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചു. ഇയാളുടെ കുറ്റ സമതത്തിൽ പൊരുത്ത കേടുകൾ ഉണ്ടെങ്കിലും, പ്രതിക്കെതിരെ ഭാര്യ ശക്തമായ മൊഴിയാണ് നൽകിയിരിക്കുന്നത്. സാക്ഷികൾ ഇല്ലാത്ത കേസിൽ ഭാര്യയുടെ മൊഴി നിർണായകമാക്കാനാണ് പൊലീസിന്റെ നീക്കം. അതുകൊണ്ട് തന്നെ കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ അമ്മയ്‌ക്കെതിരെ പൊലീസ് അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചു.
Story highlight: In Angamaly,father trying to kill baby, emergency surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here