Advertisement

നായരമ്പലത്തെ രണ്ട് വാർഡുകൾ കണ്ടെയ്‌മെന്റ് സോണിൽ

June 22, 2020
Google News 1 minute Read
covid19: Containment Zones announced in Kattappana

എറണാകുളം നായരമ്പലം പഞ്ചായത്തിലെ രണ്ട് വാർഡുകൾ കണ്ടെയ്‌മെന്റ് സോണിൽ. സമ്പർക്ക സാധ്യത കണക്കിലെടുത്താണ് നായരമ്പലം പഞ്ചായത്തിലെ രണ്ട് വാർഡുകൾ കണ്ടെയ്‌മെന്റ് സോണിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം എറണാകുളം നായരമ്പലം സ്വദേശിക്ക് കൊവിഡ് ബാധിച്ച സംഭവത്തിൽ ഉറവിടം കണ്ടെത്താൻ പരിശോധന തുടരുകയാണ്. കൊച്ചി സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരോടും ആരോഗ്യപ്രവർത്തകരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി. ആരോഗ്യവിഭാഗം രോഗിയുടെ സമ്പർക്ക പട്ടിക തയാറാക്കുകയാണ്.

ഇന്നലെയാണ് എറണാകുളം നായരമ്പലത്ത് ആശങ്കപരത്തി ഒരാൾക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. പനിയും മറ്റ് രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചതിന് പിന്നാലെ നടത്തിയ സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നായരമ്പലം സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇയാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല. 43 വയസുള്ള നായരമ്പലം സ്വദേശിക്ക് വൈറസ് ബാധിച്ചത് സമ്പർക്കം വഴിയെന്നാണ് സൂചന. ഇയാൾ നായരമ്പലത്തെയും കലൂരിലെയും വിവിധയിടങ്ങളിൽ എത്തിയിരുന്നു. ഇയാളുടെ ഉറവിടം കണ്ടെത്താൻ ആശുപത്രികൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണ്.

Read Also: ബംഗാളിലെ ഹൂഗ്ലി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് കൊച്ചി കപ്പൽ ശാലയുടെ പൂർണ ഉടമസ്ഥതയിലായി

കൂടുതൽ പേർ നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമുണ്ടെന്നാണ് സൂചന. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതി യോഗം ചേരും. നിരീക്ഷണത്തിലുള്ള മറ്റൊരു നായരമ്പലം സ്വദേശിയുടെ പരിശോധന ഫലം രണ്ട് ദിവസത്തിനകം പുറത്തുവരും. കൊവിഡ് സ്ഥിരീകരിച്ച വ്യക്തി നായരമ്പലത്തെ കടകളിലും ബാങ്കിലും സ്വകാര്യ ക്ലിനിക്കിലും പോയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് ലക്ഷണങ്ങളോടെ മറ്റൊരു നായരമ്പലം സ്വദേശിയെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

ernakulam, covid 19, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here