സമ്പര്‍ക്കത്തിലൂടെ കൊവിഡ്; ആലപ്പുഴയില്‍ ജാഗ്രതാ നിര്‍ദേശം
സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ ജില്ലാഭരണകൂടം
ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്നലെ മാത്രം 87 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 47 സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ആലപ്പുഴയിലായിരുന്നു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിനിയായ ഗര്‍ഭിണിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മൂന്നുപേര്‍, ഇവരുടെ ഭര്‍ത്താവിനോടൊപ്പം വള്ളത്തിലും ഹാര്‍ബറിലുമായി കൂടെ ജോലി ചെയ്തിരുന്ന 20 പേര്‍, രോഗം സ്ഥിരീകരിച്ച എഴുപുന്നയിലെ സീഫുഡ് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള സഹപ്രവര്‍ത്തകരായ 12 പേര്‍, കായംകുളത്തെ വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഒന്‍പത് പേര്‍, എഴുപുന്ന സ്വദേശിനിയായ ഗര്‍ഭിണിയുടെ സമ്പര്‍ക്ക പട്ടികയില്‍ രണ്ടുപേര്‍, രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള കുറത്തികാട് സ്വദേശിയായ മത്സ്യ കച്ചവടക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള ഒരാള്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ചേര്‍ത്തല താലൂക്ക് പൂര്‍ണമായും കണ്ടെയ്്‌മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.
Story Highlights – covid19, coronanavirus, Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here