മധ്യപ്രദേശിൽ കർഷക ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ച സംഭവം; ജില്ലാ മജിസ്‌ട്രേറ്റിനും എസ്പിക്കുമെതിരെ നടപടി

മധ്യപ്രദേശിൽ കർഷക ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നടപടി. ജില്ലാ മജിസ്‌ട്രേറ്റിനേയും എസ്പിയേയും സ്ഥാനത്ത് നിന്ന് നീക്കി. ദമ്പതികളെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് നടപടി.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സർക്കാർ ഭൂമിയിൽ കൃഷി ചെയ്‌തെന്നാരോപിച്ചാണ് പൊലീസ് അതിക്രമം അഴിച്ചുവിട്ടത്. തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘമെത്തി കർഷകരോട് സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ കർഷകർ തയ്യാറായില്ല. പ്രതിഷേധിച്ച കർഷകരെ പൊലീസ് ക്രൂരമായി മർദിച്ചു. വിളകൾ നശിപ്പിക്കുകയും ചെയ്തു. കൈയേറിയ സ്ഥലങ്ങൾ ജെസിബി ഉപയോഗിച്ച് നിരത്തുന്നതിനിടെയാണ് ദമ്പതികളായ രാംകുമാർ അഹിർവാർ, സാവിത്രി അഹിർവാർ എന്നിവർ ആത്മഹത്യക്ക് ശ്രമിച്ചത്. കൃഷിക്ക് കൊണ്ടുവന്ന വിഷം ഇരുവരും കഴിക്കുകയായിരുന്നു. കുട്ടികളും സ്ഥലത്ത് ഉണ്ടായിരുന്നു. സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗുണയിലെ സ്ഥലത്തായിരുന്നു രാംകുമാർ കൃഷി ചെയ്തിരുന്നത്. സ്ഥലത്ത് മോഡൽ കോളജ് സ്ഥാപിക്കാൻ ഗുണ ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. സ്ഥലം ഒഴിപ്പിക്കാൻ മുൻപ് ശ്രമം നടന്നിരുന്നെങ്കിലും കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് പരാജയപ്പെട്ടിരുന്നു.
Story Highlights – Madhya pradesh, Dalit couple, suicide attempt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here