Advertisement

ധോണിയെ ദി ഹൺഡ്രഡ് ക്രിക്കറ്റിലേക്ക് ക്ഷണിച്ച് ഷെയിൻ വോൺ

August 16, 2020
2 minutes Read
shane warne ms dhoni

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണിയെ ദി ഹൺഡ്രഡ് ക്രിക്കറ്റിലേക്ക് ക്ഷണിച്ച് ഷെയിൻ വോൺ. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിൻ്റെ പരീക്ഷണ ടൂർണമെൻ്റായ ദി ഹൺഡ്രഡ് ക്രിക്കറ്റിൽ കളിക്കുന്ന ലണ്ടന്‍ സ്പിരിറ്റിന്റെ പരിശീലകനാണ് ഷെയിൻ വോണ്‍. തൻ്റെ ടീമിൽ കളിക്കാനാണ് അദ്ദേഹം ധോണിയെ ക്ഷണിച്ചിരിക്കുന്നത്.

Read Also : ‘വൈകാരികമല്ലാത്ത’ 16 വർഷങ്ങൾ; എംഎസ് ധോണി പാഡഴിക്കുമ്പോൾ

“ദി ഹൺഡ്രഡിനു വേണ്ടി അടുത്ത വർഷം ലണ്ടൻ സ്പിരിറ്റിൽ അദ്ദേഹത്തെ എത്തിക്കാൻ കഴിയുമോ എന്ന് ഞാൻ ആലോചിക്കുകയാണ്. ലോർഡ്സിൽ കളിക്കാൻ താത്പര്യമുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കണം. ഞാൻ പണം കണ്ടെത്താം എംഎസ്. ടി-20 ക്രിക്കറ്റിൽ മികച്ച ക്യാപ്റ്റന്മാരുടെ ടീമുകൾ എല്ലായ്പ്പോഴും ഫൈനലുകളിൽ ഉണ്ടാവും. അതുകൊണ്ടാണ് ചെന്നൈ ഐപിഎൽ കിരീടം മൂന്നു തവണ സ്വന്തമാക്കിയത്. വളരെ മികച്ച ഒരു ക്രിക്കറ്ററാണ് അദ്ദേഹം. അദ്ദേഹം ഇന്ത്യക്കായി നിരവധി മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ നായകത്വത്തെപ്പറ്റി ചിന്തിച്ചാൽ, മികച്ച ഒരു പോരാളിയും ഒന്നാംതരം കളിക്കാരനുമാണ്. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളെന്ന നിലയിലാണ് ചരിത്രം അദ്ദേഹത്തെ ഓർമ്മിക്കുക. തൻ്റെ സമചിത്തത കൊണ്ട് ഇന്ത്യക്ക് ആയാലും ചെന്നൈ സൂപ്പർ കിംഗ്സിന് ആയാലും അദ്ദേഹം നല്ലതേ ചെയ്തിട്ടുള്ളൂ.”- ഇംഗ്ലണ്ട്-പാകിസ്താൻ രണ്ടാം ടെസ്റ്റ് മത്സരത്തിൻ്റെ കമൻ്ററിക്കിടെ വോൺ പറഞ്ഞു.

Read Also : കുറഞ്ഞ ശമ്പളത്തിന് കഠിനമായ ജോലി ചെയ്തു; ധോണിയെ കാണാൻ വേണ്ടി മാത്രം; പഴയ ചിത്രവുമായി രൺവീർ സിംഗ്

ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന ദി ഹൺഡ്രഡ് ക്രിക്കറ്റിൽ 100 പന്തുകളുള്ള രണ്ട് ഇന്നിംഗ്സുകളാണ് ഉണ്ടാവുക. എട്ട് ടീമുകൾ അടങ്ങുന്ന ടൂർണമെൻ്റ് അടുത്ത വർഷമാണ് നടക്കുക. ഈ വര്‍ഷം ജൂണിൽ നടത്താനിരുന്ന ടൂര്‍ണമെന്റ് കൊവിഡ് വ്യാപനത്തെ തുടർന്ന് 2021ലേക്ക് മാറ്റുകയായിരുന്നു.

Story Highlights Shane Warne invited MS Dhoni to play in the hundred

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top