പ്രഷാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് വിധിപറയാന്‍ മാറ്റി

പ്രഷാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് വിധിപറയാന്‍ മാറ്റി. സെപ്റ്റംബര്‍ രണ്ടിനകം കേസില്‍ വിധിപറയും. മാപ്പ് പറയാന്‍ വിസമ്മതിച്ച പ്രശാന്ത് ഭൂഷന്‍ മാപ്പിനുവേണ്ടി കോടതി സമ്മര്‍ദം ചെലുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി. വാദങ്ങള്‍ക്കൊടുവില്‍ ജസ്റ്റീസ് അരുണ്‍ മിശ്ര പ്രശാന്ത് ഭൂഷണോടും എജിയോടും നന്ദി പറഞ്ഞു.
കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് നല്‍കാമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. കേസില്‍ കോടതി കുടൂതല്‍ അനുകമ്പാപൂര്‍ണമായ നിലപാടു സ്വീകരിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ അഭ്യര്‍ത്ഥിച്ചു. അതു കോടതിയുടെ അന്തസ് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒട്ടേറെ പൊതുതാത്പര്യ ഹര്‍ജികളുമായി എത്തിയിട്ടുള്ള ആളാണ് പ്രശാന്ത് ഭൂഷണ്‍. അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തനം കോടതി കണക്കിലെടുക്കണം. പ്രശാന്ത് ഭൂഷന്റെ പ്രസ്താവന രേഖകളില്‍ നിന്ന് നീക്കം ചെയ്ത് കേസ് അവസാനിപ്പിക്കണമെന്നും എജി അഭിപ്രായപ്പെട്ടു. എന്നാല്‍ മാപ്പ് പറയാത്ത ആളെ താക്കീത് ചെയ്തിട്ട് എന്തുകാര്യമെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചത്. തെറ്റ് ആവര്‍ത്തിക്കുമോ ഇല്ലയോ എന്ന് പ്രശാന്ത് ഭൂഷണ്‍ തന്നെ പറയട്ടെയെന്നും നിരവധി മോശം പരാമര്‍ശങ്ങള്‍ ഭൂഷണ്‍ കോടതിക്കെതിരെ നടത്തിയിട്ടുണ്ടെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി.
Story Highlights – prashant bhushan, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here