Advertisement

കാലാവസ്ഥയും ഉയരുന്ന കൊവിഡ് കണക്കുകളും; ഐപിഎൽ സമയക്രമം വൈകുന്നു

August 26, 2020
Google News 2 minutes Read
Weather COVID-19 IPL schedule

ഐപിഎൽ ഷെഡ്യൂൾ വൈകുന്നതിനു പിന്നിൽ യുഎഇയിലെ കാലാവസ്ഥയും അബുദാബിയിലെ ഉയരുന്ന കൊവിഡ് കണക്കുകളുമെന്ന് സൂചന. സെപ്തംബർ 19ന് ആരംഭിക്കേണ്ട ഐപിഎൽ മത്സരങ്ങളുടെ സമയക്രമം ഇതുവരെ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. അതിനു പിന്നിൽ ഈ കാരണങ്ങൾ ആണെന്നാണ് റിപ്പോർട്ട്.

Read Also : ഐപിഎൽ മുഖ്യ സ്പോൺസർമാരായി ഡ്രീം ഇലവൻ; കരാർ തുക 222 കോടി

മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് അബുദാബിയിൽ ഉള്ളത്. അവിടെ കൊവിഡ് കേസുകൾ വർധിക്കുന്നതു കൊണ്ട് തന്നെ ടീമുകൾക്ക് പഴുതടച്ച സുരക്ഷയാണ് ബിസിസിഐ ആവശ്യപ്പെടുന്നത്. അബുദാബിയിൽ എത്തുന്ന എല്ലാവരും കൊവിഡ് ടെസ്റ്റ് നടത്തണമെന്നാണ് ഇപ്പോൾ ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം. അതുകൊണ്ട് തന്നെ അബുദാബിയിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ എണ്ണം കുറക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

യുഎഇയിലെ കാലാവസ്ഥയും ഐപിഎൽ ഷെഡ്യൂൾ തീരുമാനിക്കുന്നതിൽ കാലതാമസം ഉണ്ടാക്കുന്നുണ്ട്. രാജ്യത്ത് കടുത്ത ചൂട് ആയതു കൊണ്ട് തന്നെ ഡബിൾ ഹെഡറുകൾ എങ്ങനെ നടത്താം എന്നതിനെപ്പറ്റി ബിസിസിഐ ഗൗരവമായി ആലോചിക്കുകയാണ്. ആദ്യ ഘട്ടത്തിലെങ്കിലും വൈകുന്നേരങ്ങളിലെ മത്സരങ്ങൾ ഒഴിവാക്കാൻ ബിസിസിഐ ആലോചിക്കുന്നുണ്ട്.

Read Also : ചൈനീസ് നിക്ഷേപമുള്ള ഡ്രീം ഇലവൻ ഐപിഎൽ മുഖ്യ സ്പോൺസർമാരായത് ശരിയല്ല; ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

ഓൺലൈൻ ഫാൻ്റസി ഗെയിമിങ് ആപ്പായ ഡ്രീം ഇലവനാണ് ഇത്തവണ ഐപിഎലിൻ്റെ മുഖ സ്പോൺസർ. 222 കോടി രൂപക്കാണ് ഡ്രീം ഇലവൻ ഐപിഎൽ മുഖ്യ സ്പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയത്. ചൈനീസ് മൊബൈൽ കമ്പനിയായ വിവോ പിന്മാറിയതിനെ തുടർന്നാണ് ഡ്രീം ഇലവൻ ആ സ്ഥാനത്തെത്തിയത്.

Story Highlights Weather and COVID-19 spike delaying IPL 2020 schedule

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here