കരമന ദുരൂഹമരണം; കാര്യസ്ഥൻ രവീന്ദ്രൻ നായർക്കെതിരെ നിർണായക തെളിവ്; പ്രതിചേർക്കും

തിരുവനന്തപുരം കരമന ദുരൂഹമരണവുമായി ബന്ധപ്പെട്ട് കാര്യസ്ഥൻ രവീന്ദ്രൻ നായർക്കെതിരെ ക്രൈംബ്രാഞ്ചിന്റെ നിർണായക കണ്ടെത്തൽ. കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ അക്കൗണ്ടിൽ അനധികൃതമായി പണം എത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസിൽ ഇയാളെ പ്രതി ചേർക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
കുടുംബാംഗം ജയമാധവൻ നായരുടെ വീട്ടിൽവച്ച് വിൽപത്രം തയ്യാറാക്കിയെന്ന രവീന്ദ്രൻ നായരുടെ മൊഴി സംശയകരമാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഇയാൾക്കെതിരെ തെളിവ് ശേഖരണം പൂർത്തിയായാൽ പ്രതി ചേർക്കുമെന്നാണ് വിവരം.
ഒരു കുടുംബത്തിലെ അഞ്ചു പേരാണ് തിരുവനന്തപുരം കരമനയിലെ ഉമാമന്ദിരം എന്ന വീട്ടിൽ അസ്വാഭാവിക സാഹചര്യങ്ങളിൽ മരിച്ചത്. കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവൻ നായരാണ് ഒടുവിൽ മരിച്ചത്. ജയമാധവൻ നായരുടെ മരണ ശേഷം നൂറു കോടിയോളം വിലവരുന്ന സ്വത്തുക്കൾ കാര്യസ്ഥനായ രവീന്ദ്രൻനായരും അകന്ന ബന്ധുക്കളും ചേർന്ന് പങ്കിട്ടെടുത്തതോടെ ദുരൂഹത വർധിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് രവീന്ദ്രൻ നായരുടെ ഇടപെടലുകളിൽ സംശയമുണർത്തുന്ന തെളിവുകൾ കണ്ടെത്തിയത്.
Story Highlights – Karamana death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here