Advertisement

നിരോധനാജ്ഞ ലംഘിച്ചതിന് 73 കേസുകള്‍; 157 പേരെ അറസ്റ്റ് ചെയ്തു

October 8, 2020
Google News 3 minutes Read

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 73 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 157 പേര്‍ അറസ്റ്റിലായി.
തിരുവനന്തപുരം റൂറല്‍ മൂന്ന് , കൊല്ലം റൂറല്‍ രണ്ട് , ആലപ്പുഴ 14 , കോട്ടയം ഏഴ്, ഇടുക്കി അഞ്ച്, എറണാകുളം റൂറല്‍ ഒന്‍പത്, തൃശൂര്‍ സിറ്റി മൂന്ന്, തൃശൂര്‍ റൂറല്‍ നാല്, പാലക്കാട് രണ്ട്, മലപ്പുറം ഒന്ന്, കോഴിക്കോട് റൂറല്‍ മൂന്ന്, വയനാട് ഒന്ന്, കണ്ണൂര്‍ ഒന്ന്, കാസര്‍കോട് പതിനെട്ട് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം റൂറല്‍ 22, കൊല്ലം റൂറല്‍ ഒന്ന്, ആലപ്പുഴ 30, കോട്ടയം ഏഴ്, ഇടുക്കി മൂന്ന്, തൃശ്ശൂര്‍ സിറ്റി 27, തൃശൂര്‍ റൂറല്‍ 22, പാലക്കാട് 13, മലപ്പുറം ആറ്, കണ്ണൂര്‍ ഏഴ്, കാസര്‍ കോട് 19 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1862 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 782 പേരാണ്. 83 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക്ക് ധരിക്കാത്ത 7238 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് 11 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 288, 25, 14
തിരുവനന്തപുരം റൂറല്‍ – 220, 205, 8
കൊല്ലം സിറ്റി – 224, 47, 18
കൊല്ലം റൂറല്‍ – 721, 2, 2
പത്തനംതിട്ട – 25, 25, 2
ആലപ്പുഴ- 52, 37, 2
കോട്ടയം – 25, 30, 0
ഇടുക്കി – 16, 7, 1
എറണാകുളം സിറ്റി – 14, 7, 0
എറണാകുളം റൂറല്‍ – 10, 5, 4
തൃശൂര്‍ സിറ്റി – 26, 41, 17
തൃശൂര്‍ റൂറല്‍ – 27, 42, 5
പാലക്കാട് – 13, 34, 0
മലപ്പുറം – 36, 44, 4
കോഴിക്കോട് സിറ്റി – 7, 7, 3
കോഴിക്കോട് റൂറല്‍ – 49, 69, 2
വയനാട് – 6, 0, 1
കണ്ണൂര്‍ – 4, 8, 0
കാസര്‍കോട് – 99, 147, 0

Story Highlights 73 cases for violating the Prohibition; 157 people were arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here