പാകിസ്താനെ എഫ്എടിഎഫ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്ന വിഷയം; നിർണ്ണായക യോഗത്തിന് നാളെ തുടക്കം

ഭീകരവിരുദ്ധ രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താന്റെ സ്ഥാനം എവിടെ ആയിരിക്കണമെന്ന് നിശ്ചയിക്കുന്ന എഫ്എടിഎഫിന്റെ നിർണായക യോഗത്തിന് നാളെ തുടക്കം. കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ സ്ഥാനം മാറ്റപ്പെടാതിരിക്കാനും ഗ്രേ ലിസിറ്റിൽ നിന്ന് ഒഴിവാക്കപ്പെടാനും പാകിസ്താൻ ചൈന അടക്കമുള്ള മൂന്ന് രാജ്യങ്ങളുടെ പിന്തുണ തേടി. ഭീകരരാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാകാൻ എഫ്.എ.ടി.എഫ് നൽകിയ 40 നിർദേശങ്ങളിൽ പാകിസ്താൻ പാലിച്ചത് 2 എണ്ണം മാത്രമാണെന്ന് എഷ്യാ പസഫിക് ഗ്രൂപ്പ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു.
ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുക ഇപ്പോഴത്തെ സാഹചര്യത്തിൽ പാകിസ്താന് ചിന്തിക്കാവുന്നതിലും അപ്പുറത്താണ്. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വിദേശ എജൻസികളുടെ ധനാഗമ മാർഗങ്ങൾ കൂടി നിലച്ചാൽ രാജ്യത്തിന്റെ അവസ്ഥ പരിതാപകരമായി മാറും. ഈ സാഹചര്യത്തിലാണ് ചൈന, തുർക്കി, മലേഷ്യ രാജ്യങ്ങളുടെ പിന്തുണ തേടാൻ പാകിസ്താൻ ശ്രമിക്കുന്നത്.
എഫ്എടിഎഫ് ചട്ടങ്ങളിൽ അംഗരാജ്യങ്ങളിലെ മൂന്ന് പേർ എതിർപ്പുന്നയിച്ചാൽ ഒരു രാജ്യത്തെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ സാധിക്കില്ല. ഈ വ്യവസ്ഥ മുതലെടുക്കുകയാണ് പാകിസ്താൻ. പാകിസ്താൻ നൽകിയ ത്രൈമാസ റിപ്പോർട്ടിലെ അവകാശ വാദങ്ങളും എഫ്എടിഎഫ് അംഗ രാജ്യങ്ങൾക്ക് ഇടയിൽ പരിഹാസ്യമാണെന്ന അഭിപ്രായം ഉണ്ടാക്കിയിട്ടുണ്ട്.
ആകെയുള്ള 40 നിർദേശങ്ങളിൽ രണ്ടെണ്ണം പൂർണമായി നടപ്പാക്കിയതിന് പുറമേ 25 നിർദേശങ്ങൾ ഭാഗികമായും നടപ്പാക്കിയെന്നും 9 നിർദേശങ്ങൾ നടപ്പാക്കാൻ തുടങ്ങി എന്നും പാകിസ്താൻ വാദിക്കുന്നു.
Story Highlights – fatf pakistan black list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here