എം ശിവശങ്കറിന് ജയിലില്‍ വിഡിയോ കോളിന് അനുമതി

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കള്ളപ്പണക്കേസില്‍ പ്രതിയുമായ എം ശിവശങ്കറിന് ജയിലില്‍ വിഡിയോ കോളിന് അനുമതി നല്‍കി കോടതി. ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാനും ജയിലില്‍ പേപ്പറും പേനയും നല്‍കാനും ആണ് നിര്‍ദേശം. കസ്റ്റംസിന്റെ കസ്റ്റഡി അവസാനിച്ച് തിരികെ ജയിലിലെത്തുമ്പോഴാണ് വിഡിയോ കോളിന് അനുമതി.
Read Also : എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
അതേസമയം സ്പ്രിംഗ് ളര്‍ ഇടപാടില്‍ പുതിയ കമ്മിറ്റിയെ നിയമിച്ച സര്‍ക്കാര്‍ തീരുമാനം സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി മാധവന്‍ നായര്‍ ഉള്‍പ്പെട്ട കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതരമായ പിഴവുകള്‍ ചൂണ്ടികാട്ടിയിരുന്നു. ഇത് സര്‍ക്കാര്‍ വാദങ്ങളെ പൊളിച്ചടക്കുന്ന റിപ്പോര്‍ട്ട് ആയതിനാലാണ് സര്‍ക്കാര്‍ പുതിയ കമ്മിറ്റിയെ നിയമിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിന്റെ ഈ തീരുമാനം സംശയാസ്പദമാണ്. ശിവശങ്കറിന്റെ തട്ടിപ്പുകളില്‍ പ്രധാനപ്പെട്ടതാണ് സ്പ്രിംഗ് ളര്‍. ഈ തട്ടിക്കൂട്ട് സമിതിയെ കുറിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നു രമേഷ് ചെന്നിത്തല പത്തനംതിട്ടയില്‍ പറഞ്ഞു.
Story Highlights – m shivashankar, gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here