Advertisement

ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഇല്ലെന്ന് മന്ത്രി ജി സുധാകരൻ

January 24, 2021
Google News 2 minutes Read

ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഇല്ലെന്ന് മന്ത്രി ജി സുധാകരൻ. കേന്ദ്രം അയച്ച ഉദ്ഘാടന പരിപാടിയിൽ ആലപ്പുഴ എംപി എഎം ആരിഫും മുൻ എംപി കെസി വേണുഗോപാലും ഉണ്ടായിരുന്നില്ല. ഇവരുടെയും ആലപ്പുഴ നഗരസഭ അധ്യക്ഷയുടെയും പേര് ഉൾപ്പെടുത്തി മറുപടി നൽകിയിട്ടുണ്ട്. അന്തിമ ലിസ്റ്റിൽ ഇവർ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട് യാതൊരു വിവാദത്തിനും അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങിൽ സംസ്ഥാനം നൽകിയ പട്ടികയിൽ നിന്ന് ജില്ലയിലെ മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കിയ സംഭവത്തിൽ എംഎം ആരിഫ് എംപി വിമർശനം ഉന്നയിച്ചിരുന്നു. ചടങ്ങിൽ പങ്കെടുക്കണമോ എന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാറിൽ നിന്ന് തനിക്ക് അറിയിപ്പ് ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ, ചടങ്ങിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിയുടെ കത്തി ലഭിച്ചിരുന്നുവെന്നും എംഎം ആരിഫ് എംപി ട്വന്റിഫോറിനോട് പറഞ്ഞു.

കേന്ദ്ര സർക്കാറിനേക്കാൾ സംസ്ഥാന സർക്കാർ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് അവിടുത്തെ എംഎൽഎ കൂടിയായ ധനകാര്യമന്ത്രി തോമസ് ഐസക്കിനെ പോലും ഒഴിവാക്കിയത് ശരിയായ നടപടിയല്ല. പാർലമെന്റിൽ ബൈപ്പാസ് ഉദ്ഘാടനം രണ്ട് വർഷം മുൻപ് നടത്തണെന്ന് ആവശ്യപ്പെട്ടതാണ്. ഇതിൽ ഗർഡറുകൾ സ്ഥാപിക്കാൻ താൻ അടക്കമുള്ളവരുടെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ശ സ്ഥിതിയുള്ളപ്പോൾ പ്രദേശത്തെ ജനപ്രതിനിധികളെ ഒഴിവാക്കുകയെന്നത് ജനാധിപത്യ വിരുദ്ധവും ഫെഡറൽ തത്ത്വങ്ങളുടെ ലംഘനവുമാണ്. കേന്ദ്രത്തിന്റെ അഹങ്കാരം നിറഞ്ഞ നടപടിയെ വെല്ലുവിളിയ്ക്കാനുള്ള തന്റേടം സംസ്ഥാന സർക്കാർ കാണിക്കണമെന്നും എംഎം ആരിഫ് എംപി വിമർശിച്ചു.

ഈ മാസം 28ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ നിന്ന് മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമൻ, എംപിമാരായ എംഎം ആരിഫ്, കെസി വേണുഗോപാൽ എന്നിവരെയാണ് കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നത്.

Story Highlights – Minister G Sudhakaran said that there is no controversy regarding the inauguration of the bypass

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here