മഹാരാഷ്ട്രയിലെ ഉയരുന്ന കൊവിഡ് കണക്കുകൾ; ഐപിഎലിനായി പരിഗണിക്കുന്നത് 4-5 വേദികളെന്ന് റിപ്പോർട്ട്

മഹാരാഷ്ട്രയിൽ കൊവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ഐപിഎലിനായി ബിസിസിഐ പരിഗണിക്കുന്നത് 4-5 വേദികളെന്ന് റിപ്പോർട്ട്. മുംബൈയിൽ മാത്രമായി ഐപിഎൽ നടത്താമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മുംബൈയിൽ ഐപിഎൽ നടത്താൻ കഴിഞ്ഞേക്കില്ലെന്ന് ബിസിസിഐ കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് അഞ്ചോളം വേദികളിലായി ഐപിഎൽ നടത്താമെന്ന് ബിസിസിഐ കണക്കുകൂട്ടുന്നത്.
മുംബൈയിൽ വാംഖഡെ, ബ്രാബോൺ, ഡിവൈ പാട്ടിൽ, റിലയൻസ് സ്റ്റേഡിയം എന്നീ വേദികളിലായി ഐപിഎൽ നടത്താമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന തീരുമാനം. ബയോ ബബിൾ സൗകര്യം ഒരുക്കാൻ ഇതാണ് സൗകര്യമെന്നായിരുന്നു ബിസിസിഐയുടെ കണക്കുകൂട്ടൽ. എന്നാൽ, മഹാരാഷ്ട്രയിലെ കൊവിഡ് സാഹചര്യം ഈ കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചു.
“ഇനിയും ഐപിഎൽ തുടങ്ങാൻ ഒരു മാസം ബാക്കിനിൽക്കുന്നു. എന്നാൽ, ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ഇപ്പോൾ സംഭവിക്കുന്നതു പോലെ കൊവിഡ് കേസുകൾ ഉയരുകയാണെങ്കിൽ മുംബൈയിൽ ഐപിഎൽ നടത്തുക അപകടകരമാവും. അതുകൊണ്ട് തന്നെ, ഹൈദരാബാദ്, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ മത്സരങ്ങൾ നടത്താം. അഹ്മദാബാദിൽ പ്ലേഓഫുകളും ഫൈനലും നടത്താം.”- ബിസിസിഐ പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
Story Highlights – Maharashtra covid BCCI Considering 4-5 Venues For IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here