കിഫ്ബി ആസ്ഥാനത്തെ ആദായ നികുതി വകുപ്പ് പരിശോധന പൂര്‍ത്തിയായി

തിരുവനന്തപുരം കിഫ്ബി ആസ്ഥാനത്തെ കേന്ദ്ര ആദായ നികുതി വകുപ്പ് പരിശോധന പൂര്‍ത്തിയായി. പത്ത് മണിക്കൂറോളം പരിശോധന നീണ്ടു. ഇന്‍കം ടാക്‌സ് കമ്മീഷണര്‍ കിഫ്ബി ആസ്ഥാനത്ത് എത്തിയിരുന്നു. പുറത്തിറങ്ങിയ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല.
ഉച്ചയോട് കൂടിയാണ് പരിശോധന ആരംഭിച്ചത്. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് കിഫ്ബി അധികൃതര്‍ പറഞ്ഞിരുന്നു. ആദായ നികുതി വകുപ്പ് തൃപ്തരാണെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ചന്ദ്രബാബു പറഞ്ഞിരുന്നു. കിഫ്ബി വന്ന ശേഷമുള്ള പണമിടപാടുകളും രേഖകളുമാണ് പരിശോധിച്ചത്. പ്രത്യേകിച്ചൊന്നും ഇല്ലെന്നും മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
Read Also : കിഫ്ബി പരിശോധന; ആദായ നികുതി വകുപ്പിന്റേത് ശുദ്ധ തെമ്മാടിത്തരം: മന്ത്രി തോമസ് ഐസക്
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ചാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്. പദ്ധതികളുടെ വിശദാംശങ്ങള്‍ ഈ മാസം 25 മുന്‍പ് നല്‍കണമെന്ന് നേരത്തെ തന്നെ അധികൃതര്‍ കിഫ്ബിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ആദായനികുതി വകുപ്പിന്റേത് ശുദ്ധ തെമ്മാടിത്തരമെന്ന് പരിശോധനയെ കുറിച്ച് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചിരുന്നു. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്തതാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ധനമന്ത്രി. ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ്. ആദായ നികുതി വകുപ്പിന് ആവശ്യമുള്ള എല്ലാ രേഖകളും നല്‍കിയതാണെന്നും ഇനിയും ചോദിച്ചാല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ നാടകം കളി അവസാനിപ്പിക്കണമെന്നും തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു.
Story Highlights- kiifb, income tax department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here