കളമശേരി മുട്ടാർ പുഴയിൽ പെൺകുട്ടി മരിച്ച സംഭവം; പിതാവ് സനുവിന്റെ കാർ വാളയാർ ചെക്ക് പോസ്റ്റ് കടക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കളമശേരി മുട്ടാർ പുഴയിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പിതാവ് സനുവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. സനുവിന്റെ കാർ വാളയാർ ചെക്ക് പോസ്റ്റ് വഴി കടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടിയെ സനു അപായപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.
മുട്ടാർ പുഴയിൽ പതിമൂന്നു വയസുകാരി വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞു. പിതാവ് സനുവിനെ ഇനിയും കണ്ടെത്തിയിട്ടില്ല. കുട്ടിയെ അപായപ്പെടുത്തിയ ശേഷം സനു വാളയാർ ചെക്ക് പോസ്റ്റ് വഴി കടന്നു കളഞ്ഞതാകാമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, സനു പൂനയിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് പൊലീസിന്റെ കണ്ടെത്തൽ. സനുവിനെ മാർവാടി സംഘം നോട്ടമിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം പിടികൂടിയ സനുവിന്റെ സുഹൃത്തിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ചെന്നൈയിൽ താമസിച്ചുവന്നിരുന്ന ഇയാളെ സനു നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
Story Highlights: vyga death case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here