തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷം; ജില്ലകളിൽ കൺട്രോൾ റൂം തുറന്നു

സംസ്ഥാനത്തെ തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷം. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു. ആലപ്പുഴയിൽ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം വെള്ളം കയറിയിരുന്നു. കടലാക്രമണം രൂക്ഷമായതോടെ പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി. ശക്തമായ മഴ തുടർന്നാൽ തീരമേഖലയിലെ ആളുകൾക്കായി കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വരും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി, തോപ്പയിൽ മേഖലകളിൽ കടലാക്രമണം ശക്തമായിരുന്നു. പല വീടുകളിലും വെള്ളം കയറി. കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്.
Read Also : കുട്ടനാട്ടിൽ വെള്ളപ്പൊക്കം
മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടനാട്ടിൽ വെള്ളപ്പൊക്കം തടയാനായി പൊഴി മുറിക്കുന്ന പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്. തണ്ണീർമുക്കം ബണ്ടിന്റെ 30 ഷട്ടറുകൾ തുറന്നു. മഴ കനത്തതോടെ കുട്ടനാട്ടിൽ വെള്ളപ്പൊക്കം ശക്തമാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴ കനക്കും. ഒൻപത് ജില്ലകളിൽ എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
ഹെൽപ് ലൈൻ നമ്പർ- 0471-2476088, 0471-2475088
ജില്ലകളിലെ കൺട്രോൾ റൂം നമ്പറുകൾ
തിരുവനന്തപുരം കളക്ട്രേറ്റ്: 0471 2730045, 2730067
ജില്ലാ മെഡിക്കൽ ഓഫീസ് 0471 2475088, 2476088
കൊല്ലം: 0474 279004
എറണാകുളം: 0484 2423512, 7902200300, 9400021077
മലപ്പുറം: 0483 2736320, 2736326, 9383464212
Story Highlights: heavy rain kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here