മോദിയുടെ പ്രതിമകൾ കത്തിക്കും; പ്രതിഷേധം ശക്തിപ്രകടനമല്ല; പ്രതിരോധമെന്ന് കർഷകർ

മെയ് 26 ലെ പ്രതിഷേധം തങ്ങളുടെ ആൾബലം കാണിക്കാനല്ലെന്ന് കർഷകർ. മറിച്ച് കേന്ദ്രത്തിനെതിരെ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സർക്കാറിനെതിരെ പ്രതിരോധം തീർക്കാൻ ശ്രമിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
രാജ്യ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമകൾ, ചിത്രങ്ങൾ എന്നിവ കൂട്ടിയിട്ട് കത്തിക്കും. കറുത്ത തലപ്പാവ്, ദുപ്പട്ട, വസ്ത്രം എന്നിവ ധരിച്ച് ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഡൽഹി അതിർത്തികളിലും പ്രതിഷേധം സംഘടിപ്പിക്കും. കർഷക ട്രാക്ടറുകളിലും കറുത്ത പതാകകൾ സ്ഥാപിക്കും. സാമൂഹിക അകലവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് പ്രതിഷേധം നടത്തുമെന്നും കർഷകർ പറഞ്ഞു.
നേരത്തെ കർഷക പ്രതിഷേധത്തിന് പിന്തുണയുമായി പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു. കോൺഗ്രസും ഇടത് പാർട്ടികളുമടക്കം 12 പ്രതിപക്ഷ പാർട്ടികളാണ് കരിദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ച കർഷകർ പിന്തുണ സ്വീകരിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here