Advertisement

ബെംഗളുരുവിൻറെ മെഡിസിൻ മാൻ; കൊവിഡ് രോഗികളെ ചികിത്സിക്കാൻ മൊബൈൽ ക്ലിനിക്കുമായി ഡോക്ടർ

May 30, 2021
Google News 1 minute Read

എല്ലാ ദിവസവും രാവിലെ 8 മണിക്ക് ഡോ. സുനിൽ കുമാർ ഹെബ്ബി തന്റെ കാർ ജോലിക്ക് പോകാൻ വേണ്ടി പുറത്തെടുക്കും – ക്ലിനിക്കിലേക്കോ ആശുപത്രിയിലേക്കോ പോകാനല്ല, മറിച്ച് രോഗികളെ അവരുടെ വീടുകളിൽ പോയി ചികിത്സിക്കുന്നതിനാണ്. തൻറെ മൊബൈൽ ക്ലിനിക്കിലാണ് ഡോക്ടർ ഓരോ രോഗിയുടെയും വീടുകളിൽ പോകുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മല്ലേശ്വരം നിവാസിയായ 37 കാരനായ ഡോ. ഹെബ്ബി തന്റെ മാട്രു സിരി ഫൗണ്ടേഷൻ വഴി മൊബൈൽ ക്ലിനിക്ക് നടത്തുന്നു. നിലവിലെ ആരോഗ്യ പ്രതിസന്ധി കണക്കിലെടുത്ത് അദ്ദേഹം ഇപ്പോൾ ഇരട്ട ഡ്യൂട്ടിയിലാണ്.

പകൽ സമയത്ത്, അദ്ദേഹം തന്റെ മൊബൈൽ ക്ലിനിക്കിലൂടെ രോഗികളെ ചികിത്സിക്കുന്നു, ഏപ്രിൽ ആദ്യ വാരം മുതൽ അദ്ദേഹം ഗോരിപല്യയിലെ ബ്രുഹത്ത് ബെംഗളൂരു മഹാംഗര പാലികെ കോവിഡ് കെയർ സെന്ററിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നു. രാവിലെ മുതൽ അർദ്ധരാത്രി വരെയുള്ള തൻറെ ജോലിക്കിടയിൽ ഉച്ചയ്ക്ക് ഒരു മൂന്ന് മണിക്കൂറാണ് അദ്ദേഹം ഉറങ്ങുന്നത്.

വിജയപുരയിൽ ജനിച്ച് വളർന്ന ഡോ. ഹെബ്ബി 2011 ൽ ജോലി രാജി വെച്ച് മൊബൈൽ ക്ലിനിക് ആരംഭിക്കും മുമ്പ് വർഷങ്ങളോളം ബെംഗളൂരുവിലെ ബി.ജി.എസ്. ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നു. മൊബൈൽ ക്ലിനിക്കിൽ രണ്ട് മുഴുവൻ സമയ ജോലിക്കാരാണുള്ളത് – താനും ഒരു നഴ്‌സും. സന്നദ്ധപ്രവർത്തകരായി ഒരു അസിസ്റ്റന്റ് ഡോക്ടറും മറ്റൊരു നഴ്‌സും ഉണ്ട്.

തന്റെ സെഡാൻ കാർ ഇ.സി.ജി. മെഷീൻ, ഓക്സിജൻ കോൺസെൻട്രേറ്റർ, സിലിണ്ടർ, സാധാരണ അസുഖങ്ങൾക്കുള്ള മരുന്നുകൾ, എന്നിവ ഉപയോഗിച്ച് സജ്ജീകരിക്കുന്നതിനായി അടുത്ത സഹകാരികളിൽ നിന്നുള്ള സംഭാവനകളിലൂടെ അദ്ദേഹം രണ്ട് ലക്ഷം രൂപ സമാഹരിച്ചു.

“ഞാൻ സാധാരണയായി മിതമായതും ലക്ഷണമില്ലാത്തതുമായ കൊവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നു. ഞാൻ ആദ്യം രോഗിയുടെ ജീവിതസാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുകയും ടെലിമെഡിസിൻ സേവനം വാഗ്ദാനം ചെയ്യാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു. സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ, ഞാൻ രോഗികളുടെ വീടുകളിലേക്ക് പോകുന്നു, ”ഡോ. ഹെബ്ബി പറയുന്നു.

കഴിഞ്ഞയാഴ്ച, ഒരാളെ സിറ്റിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് ആംബുലൻസ് സർവീസിൽ നിന്ന് 12,000 രൂപ ഈടാക്കുമെന്ന് അറിയിച്ചതിനെത്തുടർന്നാണ്, വീട്ടിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ആംബുലൻസ് ഡ്രൈവർ അത്രയും പണം ആവശ്യപ്പെട്ടത്. ദരിദ്രർക്ക് സൗജന്യ മെഡിക്കൽ സേവനം നൽകുന്നത് ഒരു പ്രിയപ്പെട്ട കുടുംബാംഗത്തിന്റെ നഷ്ടം ഉൾപ്പെടെ ഒരു വലിയ വ്യക്തിഗത ചിലവാണ്. “കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് കാരണം എനിക്ക് എന്റെ സഹോദരന്റെ മകനെ നഷ്ടപ്പെട്ടു. ഞാൻ മൊബൈൽ ക്ലിനിക്ക് നിർത്തണമെന്ന് എന്റെ കുടുംബം നിർബന്ധിച്ചു, പക്ഷേ രോഗികളിൽ നിന്നുള്ള സഹായത്തിനുള്ള നിലവിളി അസഹനീയമായിരുന്നു. അവന്റെ മരണത്തിന്റെ പിറ്റേന്ന് എനിക്ക് വീണ്ടും മൊബൈൽ ക്ലിനിക് പുനരാരംഭിക്കേണ്ടിവന്നു, ”ഡോ. ഹെബ്ബി പറയുന്നു.

അദ്ദേഹം പലപ്പോഴും ഒരു ദിവസം 10-12 രോഗികളെ ചികിത്സിക്കുന്നു, ചിലപ്പോൾ നഗരത്തിലുടനീളം 120 കിലോമീറ്റർ സഞ്ചരിക്കും. പെട്രോൾ വിലയിലുണ്ടായ വർധനയും മരുന്നുകളുടെയും ലോജിസ്റ്റിക്സിന്റെയും ഉയർന്ന ഡിമാൻഡും ഈ മാതൃക നിലനിർത്തുന്നതിൽ അദ്ദേഹത്തെ ബുദ്ധിമുട്ടിലാക്കുന്നു. ഒരു സെക്കൻഡ് ഹാൻഡ് ടെമ്പോ ട്രാവലർ വാങ്ങുന്നതിനുള്ള ഫണ്ട് സ്വരൂപിക്കാനുള്ള പെടാപ്പാടിലാണ് ഇപ്പോൾ ഡോ. ഹെബ്ബി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here