കൊടകര കുഴൽപ്പണ കേസ്: ധർമ്മരാജൻ തൃശൂരിൽ കൊണ്ടുവന്നത് പത്തു കോടിയോളം രൂപയെന്ന് കണ്ടെത്തൽ
കൊടകര കുഴൽപ്പണ കേസിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്. ധർമ്മരാജൻ തൃശൂരിൽ കൊണ്ടുവന്നത് പത്തു കോടിയോളം രൂപയെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്.
ധർമ്മരാജൻ തൃശൂരിൽ കൊണ്ടുവന്നത് 9.80കോടി രൂപയാണ്. ഇതിൽ 6.30 കോടി രൂപ തൃശൂർ ജില്ലയിൽ നൽകി. ബാക്കി മൂന്നര കോടി രൂപയുമായി പോകുമ്പോഴാണ് കവർച്ച നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2 കോടി രൂപ തൃശൂർ മണ്ഡലത്തിന് വേണ്ടിയാണ് നൽകിയതെന്നാണ് വിവരം.
കവർച്ചചെയ്യപ്പെട്ട പണം ബിജെപിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് ധർമ്മരാജൻ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കണ്ടെത്തലുകൾ.
അതേസമയം, കുഴൽപ്പണ വിഷയത്തിൽ കെ.സുരേന്ദ്രന് അശ്രദ്ധ സംഭവിച്ചതായി പാർട്ടി ദേശീയ നേതൃത്വം വിലയിരുത്തി. ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. കുഴൽപണ ഇടപാടിലെ വീഴ്ചകൾ പാർട്ടി പ്രത്യേകം ചർച്ച ചെയ്യും. ഫോൺ രേഖകൾ അടക്കം പുറത്ത് വന്നത് രഷ്ട്രീയമായി തിരിച്ചടിയായെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഷയം സർക്കാരിന്റെ കള്ളപ്പണവിരുദ്ധ പ്രതിഛായയ്ക്ക് മങ്ങൽ എൽപ്പിക്കുന്നതാണെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തി.
Story Highlights: kodakara case,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here