Advertisement

കവര്‍ച്ചയ്ക്ക് ശേഷം ധര്‍മരാജന്‍ വിളിച്ചത് ഏഴ് ബിജെപി നേതാക്കളെ; കെ സുരേന്ദ്രന്റെ മകനുമായി 24 സെക്കന്‍ഡ് ഫോണില്‍ സംസാരിച്ചു

June 7, 2021
1 minute Read

കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന്. കവര്‍ച്ചയ്ക്ക് ശേഷം ധര്‍മരാജന്‍ ഏഴ് ബിജെപി നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. ധര്‍മരാജന്റെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. സംഭവത്തിന് ശേഷം ധര്‍മരാജന്‍ ആദ്യം വിളിച്ചത് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷിനെയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനുമായി 24 സെക്കന്‍ഡ് സംസാരിച്ചതായും പൊലീസ് കണ്ടെത്തി.

കൊടകര ഉള്‍പ്പെടുന്ന പ്രദേശം എ. നാഗേഷിന്റെ പ്രവര്‍ത്തന മണ്ഡലമാണ്. തൃശൂരില്‍ കെ. സുരേന്ദ്രന്റെ വലംകൈ കൂടിയാണ് നാഗേഷ്. ഇക്കാര്യങ്ങളെല്ലാം നിരത്തിയാണ് അന്വേഷണം പുരോഗിക്കുന്നത്. ധര്‍മരാജന്റെ ഫോണ്‍ രേഖ പരിശോധിച്ചപ്പോള്‍ ആദ്യം വിളിച്ചത് നാഗേഷിനെയാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നാഗേഷ് ഫോണ്‍ എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

നാഗേഷിനെ വിളിച്ച ശേഷം സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനെയാണ് ധര്‍മരാജന്‍ ബന്ധപ്പെട്ടത്. ഇയാളുമായി 24 സെക്കന്‍ഡ് സംസാരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരികൃഷ്ണനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇത് കൂടാതെ കോന്നിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി സി. രഘുനാഥിനൊപ്പം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹരികൃഷ്ണനുമുണ്ടായിരുന്നുവെന്നാണ് വിവരം. ധര്‍മരാജന്‍ ബന്ധപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടുള്ള ഏഴ് പേരെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

Story Highlights: kodakara hawala case, dharmarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top