കരുത്തരുടെ പോരിൽ വിധിയെഴുതി സെൽഫ് ഗോൾ; ഫ്രാൻസിന് ജയത്തോടെ തുടക്കം
യൂറോ കപ്പിൽ കരുത്തരായ ജർമനിക്കെതിരെ ഫ്രാൻസിനു ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസിൻ്റ് ജയം. 20ആം മിനിട്ടിൽ ജർമ്മൻ ഡിഫൻഡർ മാറ്റ് ഹമ്മൽസ് നേടിയ സെൽഫ് ഗോളാണ് മത്സരഫലം നിർണയിച്ചത്. ജയത്തോടെ ഗ്രൂപ്പ് എഫിൽ ഫ്രാൻസ് പോർച്ചുഗലിനു പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തി.
കൂടുതൽ സമയം പന്ത് കൈവശം വച്ചത് ജർമനി ആയിരുന്നു എങ്കിലും ഫ്രാൻസ് ആണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. കിലിയൻ എംബാപ്പെ, പോൾ പോഗ്ബ തുടങ്ങിയ താരങ്ങൾ ജർമ്മൻ പ്രതിരോധത്തെ തുടർച്ചയായി പരീക്ഷിച്ചു. ക്രോസ് ബാറിനു കീഴിൽ മാനുവൽ ന്യൂയർ നടത്തിയ ചില മികച്ച സേവുകളാണ് ജർമ്മനിയെ രക്ഷിച്ചുനിർത്തിയത്. പക്ഷേ, 20ആം മിനിട്ടിൽ ന്യൂയർ കീഴടങ്ങി. പൊഗ്ബയിൽ നിന്നാണ് ഗോളിലേക്കുള്ള വഴി തുറന്നത്.
പോഗ്ബയുടെ പാസ് സ്വീകരിച്ച തിയോ ഫെർണാണ്ടസ് ഗോൾമുഖത്തേക്ക് തിരിച്ചുവിട്ട പന്ത് ഡിഫൻഡ് ചെയ്യുന്നതിനിടെയാണ് ഹമ്മൽസ് സ്വന്തം പോസ്റ്റിൽ പന്തെത്തിച്ചത്. ഇരു ടീമുകളും വീണ്ടും ചാൻസുകൾ കണ്ടെത്തിയെങ്കിലും ഗോളുകൾ പിറന്നില്ല. 66ആം മിനിട്ടിൽ എംബപ്പെ വീണ്ടും ന്യൂയറിനെ കീഴ്പ്പെടുത്തിയെങ്കിലും റഫറി അത് ഓഫ്സൈഡ് വിധിച്ചു. 84ആം മിനിട്ടിൽ ബെൻസീമയുടെ ഗോളും ഓഫ്സൈഡിൽ കുരുങ്ങി. ഗോൾ ബിൽഡപ്പിൽ എംബാപ്പെയാണ് ഓഫ് കെണിയിൽ കുടുങ്ങിയത്.
Story Highlights: france won against germany
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here