കന്നുകാലി കടത്ത് ആരോപിച്ച് ത്രിപുരയിൽ ആൾക്കൂട്ടം മൂന്ന് പേരെ മർദിച്ച് കൊലപ്പെടുത്തി
കന്നുകാലി കടത്ത് ആരോപിച്ച് ത്രിപുര ഖൊവായ് ജില്ലയിൽ ആൾക്കൂട്ടം മൂന്ന് പേരെ മർദ്ദിച്ച് കൊലപ്പെടുത്തി. മരിച്ച മൂന്ന് പേർക്കെതിരെ പശു മോഷണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ജായസ് ഹുസൈൻ, ബില്ലാൽ മിയ, സൈഫുൽ ഇസ്ലാം എന്നിവരാണ് കൊല്ലപ്പെട്ടത്.
അതേസമയം, കൊലപാതകത്തിന് അജ്ഞാതരായ അക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കല്യാൺപൂർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അഗർത്തലയിൽ നിന്ന് 46 കിലോമീറ്റർ അകലെ ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവം. അഞ്ച് കന്നുകാലികളുമായി അഗർത്തലയിലേക്ക് പോയ ട്രക്ക് ആണ് അക്രമിക്കപ്പെട്ടതെന്ന് പോലീസ് സൂപ്രണ്ട് കിരൺ കുമാർ പറഞ്ഞു. പിന്തുടർന്നെത്തിയ പ്രദേശവാസികളാണ് ട്രക്ക് തടഞ്ഞ് മർദ്ദിച്ചത്.
കൊല്ലപ്പെട്ടവർ സെപാഹിജാല സ്വദേശികളാണ്. 2020 ഡിസംബറിലും സെപാഹിജാല ജില്ലയിൽ പശുക്കടത്തിന്‍റെ പേരിൽ ഒരാളെ ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here