കൊവിഡ് പ്രതിരോധം പാളി; സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണമെന്ന് ബിജെപി

കൊവിഡ് പ്രതിരോധം പൂര്‍ണമായി പാളിയതിനാല്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ട് ഉന്നയിക്കും.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്ന ഐഎന്‍എല്‍ സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണം. സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ കേസെടുക്കമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. കേരളത്തില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ബിജെപി.
സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം നടക്കുന്നത് സിപിഐഎം നല്‍കുന്ന പട്ടിക പ്രകാരമാണ്. വാക്‌സിനേഷനെ രാഷ്ട്രീയവത്കരിച്ച ഏക സംസ്ഥാനമാണ് കേരളമെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.
അതേസമയം കൊവിഡിന് മറവില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ നടത്തിയ തീവെട്ടിക്കൊള്ളയുടെ രേഖകള്‍ പുറത്തുവന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി കൈയുറകള്‍ വാങ്ങിയത് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പരമാവധി വിലയില്‍ നിന്ന് അഞ്ച് രൂപയിലധികം നല്‍കിയാണ്. നിശ്ചിത ഗുണമേന്മയോ മാനദണ്ഡങ്ങളോ പാലിക്കാതെ നടന്ന ഇടപാടില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ട്.
ഏപ്രില്‍ മാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് പ്രതിരോധ വസ്തുക്കള്‍ വാങ്ങുന്നതിനുള്ള പരമാവധി തുക നിര്‍ദേശിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇത് പ്രകാരം കൈയുറയ്ക്ക് 5.75 രൂപയാണ്. എന്നാല്‍ ഇത് അപര്യാപ്തമാണെന്ന് കണ്ട് ഒരു മാസത്തിന് ശേഷം വില വര്‍ധിപ്പിക്കുകയും ചെയ്തു. 7 രൂപയാണ് പുതുക്കിയ വില. ഇതിന് ശേഷമാണ് 12.15 രൂപയ്ക്ക് ഒരു കോടി കൈയുറകള്‍ കേരളത്തിലേക്ക് ഇറക്കിയത്. ഇതിലൂടെ മാത്രം സംസ്ഥാനത്തിന് 5.15 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
Story Highlights: covid 19 resistance BJP wants Center to take control of state health department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here