Advertisement

ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആദിവാസികളെ പിടികൂടിയെന്ന് പരാതി; പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധവുമായി ആദിവാസി സംഘടനകൾ

August 8, 2021
Google News 2 minutes Read
police

അട്ടപ്പാടിയിൽ ആദിവാസികളെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായി പരാതി. ഷോളയൂർ വട്ടലക്കി ഊരുമൂപ്പൻ ചൊറിയൻമൂപ്പനെയും മകൻ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്.

കുടുംബതർക്കവുമായി ബന്ധപ്പെട്ടപരാതിയിലാണ് പൊലീസിന്റെ നടപടി ഉണ്ടായത്. മുരുകന്റെ 17 കാരനായ മകന്റെ മുഖത്ത് പൊലീസ് ഉദ്യോഗസ്ഥൻ അടിച്ചതായും സ്ത്രീകളെ ഉൾപ്പെടെ പൊലീസ് ഉപദ്രവിച്ചതായും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ ആദിവാസി സംഘടനകൾ അട്ടപ്പാടി ഷോളയൂർ പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധം നടത്തുകയാണ്.

കൃത്യനിർവഹണം തടസപ്പെടുത്തിയതിനെ തുടർന്നാണ് നടപടിയെടുത്തതെന്നാണ് പൊലീസ് വിശദീകരണം. ചൊറിയൻമൂപ്പനെതിരെയും മകൻ മുരുകനെതിരെയും ബന്ധുവിന്റെ പരാതി നിലനിൽക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം.

Read Also:പാലക്കാട് യുവാക്കളെ കുത്തിക്കൊന്ന കേസ്; പ്രതി കീഴടങ്ങി


അതേസമയം , ബന്ധുവിന്റെ പരാതിയെ തുടർന്ന് ചൊറിയൻമൂപ്പന്റെയും മകൻ മുരുകന്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരെയും മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിന് സ്ത്രീകൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി പത്ത് പേർക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തു.

Read Also:അട്ടപ്പാടിയിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു

Story Highlight: Attappadi tribes people Complaint Against Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here