‘പെഗസിസ് വിവാദം സ്ഥാപിത താത്പര്യക്കാർ കെട്ടിച്ചമച്ചത്’: ആരോപണങ്ങൾ തള്ളി സുപ്രിംകോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം
പെഗസിസ് ഫോൺ ചോർത്തൽ കേസിൽ ആരോപണങ്ങൾ തള്ളിക്കൊണ്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വിവാദങ്ങൾ ചില സ്ഥാപിത താല്പര്യക്കാർ കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. ഗൂഢാലോചന അന്വേഷിക്കാൻ വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. ഹർജികൾ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ പറഞ്ഞു. ഹർജികളിൽ എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നതായി ഐ.ടി. മന്ത്രാലയവും അറിയിച്ചു.
Read Also : പെഗസിസ് ഫോൺ ചോർത്തൽ ; പൊതുതാത്പര്യ ഹർജികൾ ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ
കേസ് സുപ്രിംകോടതി പരിഗണിക്കാൻ പോകുമ്പോഴാണ് രണ്ട് പേജുള്ള സത്യവാങ്മൂലം സർക്കാർ നൽകിയിരിക്കുന്നത്. പെഗസിസ് വിഷയത്തിൽ ഇതുവരെ വന്നിട്ടുള്ള എല്ലാ വെളിപ്പെടുത്തലുകളും കേന്ദ്രസർക്കാർ തള്ളിയിരിക്കുകയാണ്. വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും സർക്കാർ ഉയർത്തിയ വാദങ്ങൾ തന്നെയാണ് സത്യവാങ്മൂലത്തിലും ആവർത്തിച്ചിരിക്കുന്നത്. പെഗസിസ് വിവാദങ്ങൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്. എങ്കിലും ഇവ പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകും എന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.
ഇന്ന് ഏറ്റവുമൊടുവിലത്തെ കേസിലായി ഇരുപത്തിയൊന്നാമതായി പെഗസിസ് കേസ് പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പെഗസിസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പത്ത് ഹർജികളാണ് സുപ്രിംകോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
Story Highlight: Centres Affidavit in SC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here