മലപ്പുറത്ത് 15കാരനെ കാണാതായ സംഭവം; ദുരൂഹതയെന്ന് പൊലീസ്

മലപ്പുറത്ത് 15കാരനെ കാണാതായ സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. കാണാതായ മുഹമ്മദ് സൗഹാന്റെ വീടിന് സമീപം നിര്‍ത്തിയിട്ട വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
കുട്ടിയെ കാണാതായതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സൗഹാന്റെ ഉമ്മയും രംഗത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്നതായും അന്വേഷണം ഊര്‍ജിതമാക്കണമെന്നും സൗഹാന്റെ കുടുംബം ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.
മലപ്പുറം വെറ്റിലപ്പാറയില്‍ കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് വീടിനോട് ചേര്‍ന്ന വനത്തിന് സമീപത്ത് നിന്ന് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാള്‍ കണ്ടത്. പിന്നീടിതുവരെ ഒരു വിവരവും കുട്ടിയെ സംബന്ധിച്ച് ലഭിച്ചിട്ടില്ല. സംഭവ ദിവസം വീടിന് പരിസരത്ത് നിര്‍ത്തിയിടുകയും രാത്രിയില്‍ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം. ഏഴ് ദിവസങ്ങളിലായി നൂറ് കണക്കിനാളുകളാണ് കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്താന്‍ ഊര്‍ക്കടവിലെത്തിയത്. ഡോഗ് സ്‌ക്വാഡും തിരച്ചിലിനെത്തിയെങ്കിലും ഫലമുണ്ടായില്ല.മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്.എന്നാല്‍ വനത്തില്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാതായതോടെയാണ് സൗഹാന്റെ തിരോധാനത്തില്‍ ദുരൂഹത ഉറപ്പിക്കുന്നത്. അരീക്കോട് എസ്എച്ച്ഒ ലൈജുമോന്റെ നേതൃത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
Story Highlight: malappuram child missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here