തൃക്കാക്കരയിലെ ഓണ സമ്മാന വിവാദം: വിജിലൻസ് അന്വേഷണം തടസപ്പെടുത്തി ചെയർപേഴ്‌സൺ
തൃക്കാക്കരയിലെ ഓണ സമ്മാന വിവാദം: വിജിലൻസ് അന്വേഷണം തടസപ്പെടുത്തി ചെയർപേഴ്‌സൺ. ഓഫീസിലെ കാമറ സെർവർ ഇരിക്കുന്ന ഇരിക്കുന്ന മുറി ചെയർപേഴ്‌സൺ. ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമം തുടരുന്നു.
ഇന്ന് വൈകുന്നേരം 3 മണിമുതൽ തൃക്കാക്കര നഗരസഭയിൽ വിജിലൻസ് അന്വേഷണം നടന്നിരുന്നു. ഓണ സമ്മാന വിവാദവുമായി ബന്ധപ്പെട്ടുകൊണ്ടാണ് വിജിലൻസ് പരിശോധന ആരംഭിച്ചത്. എന്നാൽ വൈകുന്നേരം 6 മാണിയോട് കൂടിത്തന്നെ തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിതാ തങ്കപ്പൻ കമ്പ്യൂട്ടറിന്റെ സെർവറുമായി ബന്ധപ്പെട്ട മുറി പൂട്ടി താക്കോലുമായി പോവുകയായിരുന്നു.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
അജിതാ തങ്കപ്പനെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി ദൃശ്യങ്ങൾ ശേഖരിക്കുന്നതിനാണ് വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയത് പക്ഷെ അജിതാ തങ്കപ്പൻ മുറി പൂട്ടി പോയതോടുകൂടി വിജിലൻസിന് ദൃശ്യങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ല. അതോടെ മറ്റൊരു കമ്പ്യൂട്ടറിൽ നിന്നും ദൃശ്യങ്ങൾ ശേഖരിക്കാനുള്ള നീക്കമായിരുന്നു നടന്നത്.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
ഇപ്പോഴും നഗരസഭാ ഓഫീസിൽ വിജിലൻസ് ഉദ്യോഗസ്ഥർ വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നു. തെളിവുകൾ ശേഖരിച്ച ശേഷം മാത്രമേ ഉദ്യോഗസ്ഥർ നഗരസഭാ ഓഫീസിൽ നിന്നും പോവുകയുള്ളൂ. സി ഐ ഗോപകുമാറിന്റെ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
Story Highlights : Kerala’s 1251-km hill highway project will traverse through hill-ranges connecting 13 districts.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here