മമതയ്ക്ക് ആശ്വാസം; പശ്ചിമബംഗാൾ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന്

പശ്ചിമബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ഈ മാസം 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. വോട്ടെണ്ണൽ ഒക്‌ടോബർ 3 ന് നടക്കുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Read Also : പൊലീസിനെ കുറിച്ച് സിപിഐക്ക് പരാതിയില്ല; ആനി രാജയുടെ വിമർശനത്തെ പരസ്യമായി തള്ളി കാനം രാജേന്ദ്രൻ
അതേസമയം, സംസ്ഥാനത്തെ കൊവിഡ് സാഹചര്യം പൂർണമായും നിയന്ത്രണത്തിലാണെന്നും അതിനാൽ എത്രയും വേഗം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും അറിയിച്ച് മുഖ്യമന്ത്രി മമത ബാനർജി നേരത്തെ രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കരുതെന്നും എത്രയും വേഗം തെരെഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കണമെന്നും മമത തെരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. വോട്ട് ചെയ്യാനും അവരുടെ പ്രതിനിധികളെ തെരെഞ്ഞെടുത്ത് നിയമസഭയിലേക്ക് അയക്കാനും ജനങ്ങൾക്ക് അവകാശമുണ്ടെന്നും കൊവിഡ് വ്യാപനത്തിന്റെ പേരിൽ അത് തടയരുതെന്നും മമത ആവശ്യപ്പെട്ടു.
നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി.യെ തകർത്ത് മികച്ച ഭൂരിപക്ഷത്തോടെയാണ് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയതെങ്കിലും നന്ദിഗ്രാമിൽ ബി.ജെ.പി.യുടെ സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് മത്സരിച്ച മമത പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് അവർക്ക് ഉപതെരെഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നത്.
Story Highlight: West Bengal By-election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here