ഗര്‍ഭിണിയായ വനിതാ പൊലീസ് ഓഫിസറെ താലിബാന്‍ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്
അഫ്ഗാനിസ്ഥാനില്‍ വനിതാ പൊലീസ് ഓഫിസറെ താലിബാന്‍ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബാനു നേഗര്‍ എന്ന ഓഫിസറാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ചാണ് പൊലീസ് ഓഫിസറെ കൊലപ്പെടുത്തിയത്. ഭയം മൂലം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പ്രദേശവാസികള്‍ തയാറാകുന്നില്ലെന്നാണ് വിവരം. അഫ്ഗാനിലെ പ്രാദേശിക ജയിലില്‍ ജോലി ചെയ്തിരുന്ന നേഗര്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
Read Also : കാബൂളിൽ പ്രതിഷേധക്കാരെ മർദ്ദിച്ച് താലിബാൻ; ദൃശ്യങ്ങൾ
ഗോര്‍ പ്രവിശ്യയിലാണ് സംഭവം. അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതോടെ സ്ത്രീകള്‍ കൂട്ടമായി രാജ്യം വിടുന്ന സാഹചര്യത്തിലാണ് കൊലപാതകം. ആയുധധാരികളായ മൂന്നുപേര്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെ ബന്ദികളാക്കിയ ശേഷമായിരുന്നു ബാനു നേഗറിനെ വെടിവച്ചതെന്നാണ് കുടുംബത്തിന്റെ പ്രതികരണം.
Story Highlight: Aganistan, taliban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here