നർകോട്ടിക് ജിഹാദ് വിവാദത്തിൽ സർക്കാർ ഇടപെടൽ; വി.എൻ. വാസവൻ പാലാ ബിഷപ്പിനെ സന്ദർശിക്കും

നർകോട്ടിക് ജിഹാദ് വിവാദത്തിൽ സർക്കാർ ഇടപെടുന്നു. സംസ്ഥാന സഹകരണമന്ത്രി വി.എൻ. വാസവൻ പാലാ ബിഷപ്പിനെ ഉടൻ സന്ദർശിക്കും. നർകോട്ടിക് ജിഹാദ് പരാമർശ വിവാദവുമായി ബന്ധപ്പെട്ടാണ് സന്ദർശനമെന്ന് സൂചന. പാലാ ബിഷപ്പ് ഹൗസിലാണ് കൂടിക്കാഴ്ച. വിവാദത്തിൽ സർക്കാർ ഇടപ്പെടുന്നില്ലെന്ന് സർക്കാർ ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം, നർകോട്ടിക് ജിഹാദ് വിവാദത്തിൽ അനുനയ ചർച്ചകൾ തുടർന്ന് കോൺഗ്രസ്. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ മുസ്‌ലിം സമുദായ നേതാക്കന്മാരുമായും സഭാ മേലധ്യക്ഷന്മാരുമായും ചർച്ച നടത്തും. ചർച്ചയ്ക്ക് സന്നദ്ധരാണെന്ന് സഭാ മേലധ്യക്ഷന്മാർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
Read Also : തൃപ്പൂണിത്തുറയിലെ പരാജയം; സിപിഐ വോട്ട് ലഭിക്കാത്തതുകൊണ്ടല്ലെന്ന് വിശദീകരണം
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർകോട്ടിക് ജിഹാദ് പരാമർശം വിവാദമായതോടെ അനുനയ നീക്കവുമായി കോൺഗ്രസ് നേതാക്കൾ. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. സമവായത്തിനല്ല എത്തിയതെന്നും കേരളത്തിൽ മതസൗഹാർദം നിലനിർത്താനുള്ള ശ്രമങ്ങൾക്ക് കോൺഗ്രസ് മുന്നിലുണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു.
നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ സമവായ നീക്കം നടത്തേണ്ടത് സംസ്ഥാന സർക്കാരാണ്. പക്ഷേ സർക്കാർ ചെന്നായയെ പോലെ അവസരം കാത്തിരിക്കുന്ന അവസ്ഥയാണെന്നും ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതീക്ഷാ നിർഭരമായ മറുപടിയാണ് ലഭിച്ചതെന്നും കെ സുധാകരൻ പറഞ്ഞു.
Read Also : നെല്ലിയമ്പം ഇരട്ടക്കൊലപാതകം; പ്രതി അറസ്റ്റില്‍
സമൂഹത്തിൽ മത സൗഹാർദ്ദം നിലനിർത്താൻ എല്ലാക്കാലവും നിന്നതുപോലെ ഇനിയും ക്രിസ്ത്യൻ സമുദായം ഒപ്പമുണ്ടാകും എന്ന് ബിഷപ്പ് ഉറപ്പുനൽകിയിട്ടുണ്ട്. അതിനുവേണ്ട സഹായങ്ങൾ നൽകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടെയുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകളുണ്ടാകും. മുസ്ലിം സമുദായ നേതാക്കളുമായും ചർച്ച നടത്തും.
വർഗീയത ഉയർത്തുന്ന വിഷയങ്ങളിലേക്ക് സംസ്ഥാനത്തെ എത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം കോൺഗ്രസിനുണ്ട്. വിവാദങ്ങളിൽ സമവായത്തിന് സർക്കാർ മുൻകൈ എടുത്തില്ലെന്ന് മാത്രമല്ല, പോസിറ്റിവ് സമീപനം പോലും സർക്കാരിൽ നിന്നുണ്ടായില്ല. ചെവി കേൾക്കുന്നവൻ കേൾക്കാത്തവനായി അഭിനയിക്കുന്നത് പോലെയാണ് സർക്കാർ ചെയ്യുന്നത്. കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.
Story Highlights : VN Vasavan to meet Pala Bishop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here