പാലക്കാട് സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച്; മുഖ്യപ്രതി പിടിയിൽ

പാലക്കാട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി പിടിയിൽ. കോഴിക്കോട് സ്വദേശി മൊയ്‌ദീൻ കോയയാണ് അറസ്റ്റിലായത്. ആയുർവേദ ഫാർമസിയുടെ മറവിലാണ് പാലക്കാടും സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയത് . കുഴൽമന്ദം സ്വദേശി ഹുസൈൻ്റെ ഉടമസ്ഥതയിലുള്ള കീർത്തി എന്ന ആയുർവേദ ഫാർമസിയുടെ മറവിലാണ് എക്സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നത്.
ഇതിനിടെ സിം കാർഡ് എത്തിച്ചത് ബംഗളൂരുവിൽ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ടെലകോം പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എട്ട് സിമ്മുകളാണ് പാലക്കാട് നിന്ന് കണ്ടെത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഫോൺ കോളുകൾ വന്നതായും കണ്ടെത്തിയിരുന്നു.
Read Also : പാലക്കാട് സമാന്തര എക്സ്ചേഞ്ച് കേസ്; സിം കാർഡ് എത്തിച്ചത് ബംഗളൂരുവിൽ നിന്ന്
ബംഗളൂരുവിലും കോഴിക്കോടും സമാന്തര എക്സ്‌ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മോട്ടുപ്പാളയം എക്സ്‌ചേഞ്ചിനെ കുറിച്ച് വിവരം ലഭിച്ചത്. മേട്ടുപ്പാളയം സ്ട്രീറ്റിലെ ആയുർവേദ ഫാർമസിയിലാണ് സമാന്തര എക്സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നത്.
Read Also : ആയുർവേദ ഫാർമസിയുടെ മറവിൽ പാലക്കാട്ടും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്
Story Highlights : palakkad parallel telephone exchange
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here