‘കരുണാകരന്‍ മുന്നറിയിപ്പ് നല്‍കിയ കോടാലി’; കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ
കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. കരുണാകരനെ വിറ്റ കാശാണ് കെ. സുധാകരന്റെ കീശയിലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു. കരണാകരന്‍ മുന്നറിയിപ്പ് നല്‍കിയ കോടാലിയാണ് കെ. സുധാകരന്‍. ആ കോടാലി ഇന്ന് പിടിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ മകന്‍ കെ. മുരളീധരനാണെന്നും റഹീം പരിഹസിച്ചു.
കെ. കരുണാകരന്‍ ട്രസ്റ്റ് വിവാദം ചൂണ്ടിക്കാട്ടിയാണ് റഹീമിന്റെ വിമര്‍ശനം. കരുണാകരന് വേണ്ടി പിരിച്ച പതിനാറ് കോടി രൂപ എവിടെയാണെന്ന് റഹീം ചോദിച്ചു. ആ പണം എവിടെയും ഉപയോഗിച്ച് കണ്ടില്ല. കരുണാകരന് വേണ്ടി പിരിച്ച ആ പണം സുധാകരന്റെ കീശയിലാണ്. ഇന്ന് ആ സുധാകരന്റെ കീശയിലാണ് കെ. മുരളീധരനെന്നും റഹീം പറഞ്ഞു.
ദീര്‍ഘ വീക്ഷണമുള്ള നേതാവായിരുന്നു കരുണാകരന്‍. കെ. സുധാകരന്‍ തിരിച്ച് കോണ്‍ഗ്രസിലേക്ക് വന്നപ്പോള്‍ കരുണാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും റഹീം വ്യക്തമാക്കി.
നാര്‍കോട്ടിക് ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ സര്‍വകക്ഷിയോഗം വിളിക്കുന്നതാണ് നല്ലതെന്നും റഹീം പറഞ്ഞു. യോഗം വിളിക്കേണ്ട എന്ന നിലപാട് സര്‍ക്കാരിനുണ്ടെന്ന് കരുതുന്നില്ലെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
Story Highlights : dyfi against k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here